Skip to main content

ധീരസഖാവിന്റെ സ്മരണയ്ക്ക് മുന്നിൽ ആയിരം രക്‌തപുഷ്പങ്ങൾ

പ്രിയസഖാവ് സീതാറാം ഓർമയായിട്ട് ഒരുവർഷം.

മദ്രാസിൽ ജനിച്ച് അൻപത് വർഷം കൊണ്ട് ഇന്ത്യയാകെ പടർന്ന പോരാട്ടവീര്യമായിരുന്നു സഖാവ്. അടിയന്തരാവസ്ഥയുടെ കാലത്ത് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന സീതാറാം, വിവിധ ചരിത്ര ഘട്ടങ്ങളിൽ ആശയ രാഷ്ട്രീയ വ്യക്തതയുള്ള നിലപാടുകൾ സ്വീകരിക്കാൻ സിപിഐ എമ്മിന് കരുത്തുനൽകി. ഒന്‍പത് വര്‍ഷക്കാലം പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി നമ്മെ നയിച്ചു.

പ്രസ്ഥാനത്തിന്റെ ധൈഷണികവും പ്രായോഗികവുമായ പ്രവർത്തനങ്ങളിൽ അനിതരസാധാരണമായ മികവ് പ്രകടിപ്പിച്ച സീതാറാം, പാർലമെന്ററി വേദികളിൽ രാജ്യം എപ്പോഴും ശ്രദ്ധിക്കുന്ന ശബ്ദമായി മാറി.
സാർവ്വദേശീയ പുരോഗമന ഇടതുപക്ഷ ത്തിന്റെ നേതൃമുഖമായിരുന്നു. സോഷ്യലിസമാണ് ബദൽ എന്ന മുദ്രാവാക്യം യ്യെച്ചൂരി എപ്പോഴും ശക്തമായി ഊന്നിപ്പറഞ്ഞിരുന്നു.

രാജ്യത്ത് നവഫാസിസത്തിനെതിരായ ഐക്യനിര രൂപപ്പെടുത്തുന്നതിന് നേതൃത്വം വഹിക്കുന്നതിനിടയിലാണ് സീതാറാം നമ്മെ വിട്ടുപിരിഞ്ഞത്. ആ പോരാട്ടം മുന്നോട്ടുകൊണ്ട് പോകാനും സമത്വത്തിലധിഷ്ഠിതമായ ഒരു വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിനുമുള്ള പോരാട്ടത്തിൽ സഖാവിന്റെ സ്മരണ നമുക്ക് കരുത്താകും.

ധീരസഖാവിന്റെ സ്മരണയ്ക്ക് മുന്നിൽ ആയിരം രക്‌തപുഷ്പങ്ങൾ
 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.