Skip to main content

പ്രതിസന്ധിയുടെ നടുക്കടലിലും പ്രതീക്ഷ കൈവിടാതെ തുഴയുന്ന മത്സ്യത്തൊഴിലാളികൾ തന്നെയാണ് മുന്നോട്ടു കുതിക്കാനുള്ള നമ്മുടെ പ്രതീകങ്ങളിലൊന്ന്

മത്സ്യത്തൊഴിലാളി ജീവിതങ്ങൾ കൂടുതൽ കഠിനമാകുന്ന കാലഘട്ടമാണ്. കേരളത്തിന്റെ സൈന്യമെന്ന് പ്രഖ്യാപിച്ച് കേരള സർക്കാർ മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിക്കാൻ ശ്രമിക്കുമ്പോഴും കേന്ദ്രസർക്കാർ അവരെ പരിപൂർണ്ണമായി കയ്യൊഴുകുകയാണ്. അമേരിക്കൻ വ്യാപാര കരാറുകളും തീരുവാ നടപടികളും അടക്കം പ്രതികൂലമായി ബാധിച്ചത് കേരളത്തിലെ ഭൂരിപക്ഷം വരുന്ന മത്സ്യത്തൊഴിലാളികളെയാണ്. അവരുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നാളിതുവരെ നേരിട്ടിട്ടില്ലാത്ത തടസ്സങ്ങൾ അവർ നേരിട്ടു. പ്രതിസന്ധിയുടെ നടുക്കടലിലും പ്രതീക്ഷ കൈവിടാതെ തുഴയുന്ന മത്സ്യത്തൊഴിലാളികൾ തന്നെയാണ് മുന്നോട്ടു കുതിക്കാനുള്ള നമ്മുടെ പ്രതീകങ്ങളിലൊന്ന്. വികസന മുന്നേറ്റ ജാഥയെ പൊന്നാനിയിൽ വച്ച് ഹൃദയംകൊണ്ട് സ്വീകരിച്ചു. 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.