Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ഒരു വർഷംമാത്രം ശേഷിക്കെ, ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുകയാണ്‌ രാജ്യത്തിനും ജനങ്ങൾക്കും മുമ്പാകെയുള്ള പ്രധാന ദൗത്യം

സിപിഐ എം കേന്ദ്രകമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയിലെ ഒരു ഭാഗം 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ഒരു വർഷംമാത്രം ശേഷിക്കെ, ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുകയാണ്‌ രാജ്യത്തിനും ജനങ്ങൾക്കും മുമ്പാകെയുള്ള പ്രധാന ദൗത്യം. ഇതിനായി മതനിരപേക്ഷ പ്രതിപക്ഷ കക്ഷികളുമായി സിപിഐ എം സഹകരിക്കുകയും യോജിച്ച്‌ പ്രവർത്തിക്കുകയും ചെയ്യും. വർഗീയ ധ്രുവീകരണം, വിദ്വേഷപ്രചാരണം, അദാനി കുംഭകോണം, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, ജാതി സെൻസസ്‌, ഫെഡറലിസത്തിനുനേരെയുള്ള കടന്നാക്രമണം തുടങ്ങിയ ദേശീയപ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കുന്നതിൽ പരമാവധി ഐക്യം ഉറപ്പാക്കേണ്ടതുണ്ട്‌. പ്രതിപക്ഷ പാർടികൾ യോജിച്ച പ്രക്ഷോഭങ്ങൾക്ക്‌ തയ്യാറാകണം. എല്ലാ സംസ്ഥാനങ്ങളിലും അവിടത്തെ മൂർത്ത സാഹചര്യത്തിന്‌ അനുസൃതമായി ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കുന്നതിന്‌ തന്ത്രങ്ങൾക്ക്‌ രൂപം നൽകണം. തയ്യാറെടുപ്പുകൾ സംസ്ഥാനാടിസ്ഥാനത്തിലായിരിക്കും. രാജ്യവ്യാപകമായി യോജിച്ച പ്രക്ഷോഭങ്ങൾക്ക്‌ തുടക്കമിടാൻ മറ്റ്‌ ഇടതുപക്ഷ പാർടികളുമായി കൂടിയാലോചിക്കും. മറ്റ്‌ മതനിരപേക്ഷ പ്രതിപക്ഷ പാർടികളുമായും കൂടിയാലോചന നടത്തും.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.