Skip to main content

ജനാധിപത്യത്തിനായി പോരാടുന്ന പശ്ചിമ ബംഗാളിലെ ജനതയ്ക്ക് ഐക്യദാർഢ്യം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
____________________________________

പശ്ചിമ ബംഗാളിലെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അതിശക്തമായ രോഷം രേഖപെടുത്തുന്നു. സംസ്ഥാന ഭരണകൂടവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണകക്ഷിക്ക് കൂട്ടുനിന്നുകൊണ്ട് ജനങ്ങളുടെ വിധിയെഴുത്തിൽ വലിയ തോതിൽ കൃത്രിമം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഹൈക്കോടതിയുടെയും നിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നത്.

ഭംഗറിലെ ഒരു ജില്ലാ പരിഷത്ത് സീറ്റിൽ ഇടതുപക്ഷം പിന്തുണച്ച ഐഎസ്‌എഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും ഫലം അട്ടിമറിച്ച്‌ തൃണമൂൽ സ്ഥാനാർഥിയെയാണ്‌ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർ വിജയിയായി പ്രഖ്യാപിച്ചത്‌. ഇത് വമ്പിച്ച ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്ന് പ്രതിഷേധിച്ചവർക്ക്‌ നേരെ പോലീസ് വെടിവെയ്പ്പ് നടത്തുകയും നാല് പേർ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് പോലീസിന്റെ ഭീകരവാഴ്ചയാണ് അവിടെ അരങ്ങേറുന്നത്.

ഭംഗർ സംഭവം സംസ്ഥാന വ്യാപകമായി നടന്ന അട്ടിമറികളുടെ പ്രതീകമാണ്‌. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റ് പ്രവർത്തനരഹിതമാക്കിയതും വോട്ടെണ്ണൽ പ്രക്രിയ മന്ദഗതിയിലാക്കിയതുമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ ഇത്തരത്തിലുള്ള കൃതൃമത്വങ്ങൾ നടത്താനുള്ള വഴിയൊരുക്കികൊടുത്തത്. പഞ്ചായത്ത് സമിതികളിലേക്കും ജില്ലാ പരിഷത്തിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് നിയമസാധുതയില്ല. അർധരാത്രിയിൽ ഇടതുപക്ഷത്തിന്റെയും മറ്റ്‌ മതനിരപേക്ഷ കക്ഷികളുടെയും കൗണ്ടിങ്‌ ഏജന്റുമാരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് പുറത്താക്കിയാണ് ഇവിടങ്ങളിൽ വോട്ടെണ്ണൽ നടന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറത്ത് സിപിഐ എമ്മിനായി രേഖപ്പെടുത്തിയ ബാലറ്റുകൾ വൻതോതിൽ കണ്ടെടുത്തത് വോട്ടെണ്ണൽ പ്രക്രിയയിൽ ഇവ പരിഗണിച്ചിരുന്നില്ല എന്നതിനും തിരഞ്ഞെടുപ്പിൽ എത്രത്തോളം ക്രമക്കേടുകൾ നടന്നു എന്നതിനും തെളിവാണ്.

ജനാഭിലാഷത്തിന് തികച്ചും വിപരീതമായി തൃണമൂലിനെ വിജയിപ്പിക്കാനും ബിജെപിയെ രണ്ടാംസ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കാനുമുള്ള ശ്രമമമാണ് നടന്നത് എന്ന് തിരഞ്ഞെടുപ്പ് പ്രക്രിയയിലുണ്ടായ തിരിമറികളുടെ സ്വഭാവത്തിൽ നിന്ന് വ്യക്തമാണ്. ജനാധിപത്യത്തെ പരിഹസിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇടക്കാല ഉത്തരവു വഴി കൽക്കട്ട ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്തു.

തൃണമൂലിനും ബിജെപിക്കുമെതിരെ ജീവന്മരണ പോരാട്ടിലേർപ്പെട്ട്‌ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്ന ഇടത്‌, കോൺഗ്രസ്‌, ഐഎസ്‌എഫിനും മറ്റ്‌ മതനിരപക്ഷേ ശക്തികൾക്കും പൊളീറ്റ്‌ബ്യൂറോ ഐക്യദാർഢ്യം അറിയിക്കുന്നു. ദീർഘടമായ സന്ദർഭത്തിൽ ബംഗാൾ ജനതയ്‌ക്കൊപ്പം നിലകൊള്ളാൻ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും തയ്യാറാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.