Skip to main content

ജനാധിപത്യത്തിനായി പോരാടുന്ന പശ്ചിമ ബംഗാളിലെ ജനതയ്ക്ക് ഐക്യദാർഢ്യം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
____________________________________

പശ്ചിമ ബംഗാളിലെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അതിശക്തമായ രോഷം രേഖപെടുത്തുന്നു. സംസ്ഥാന ഭരണകൂടവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണകക്ഷിക്ക് കൂട്ടുനിന്നുകൊണ്ട് ജനങ്ങളുടെ വിധിയെഴുത്തിൽ വലിയ തോതിൽ കൃത്രിമം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഹൈക്കോടതിയുടെയും നിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നത്.

ഭംഗറിലെ ഒരു ജില്ലാ പരിഷത്ത് സീറ്റിൽ ഇടതുപക്ഷം പിന്തുണച്ച ഐഎസ്‌എഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും ഫലം അട്ടിമറിച്ച്‌ തൃണമൂൽ സ്ഥാനാർഥിയെയാണ്‌ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർ വിജയിയായി പ്രഖ്യാപിച്ചത്‌. ഇത് വമ്പിച്ച ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്ന് പ്രതിഷേധിച്ചവർക്ക്‌ നേരെ പോലീസ് വെടിവെയ്പ്പ് നടത്തുകയും നാല് പേർ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് പോലീസിന്റെ ഭീകരവാഴ്ചയാണ് അവിടെ അരങ്ങേറുന്നത്.

ഭംഗർ സംഭവം സംസ്ഥാന വ്യാപകമായി നടന്ന അട്ടിമറികളുടെ പ്രതീകമാണ്‌. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റ് പ്രവർത്തനരഹിതമാക്കിയതും വോട്ടെണ്ണൽ പ്രക്രിയ മന്ദഗതിയിലാക്കിയതുമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ ഇത്തരത്തിലുള്ള കൃതൃമത്വങ്ങൾ നടത്താനുള്ള വഴിയൊരുക്കികൊടുത്തത്. പഞ്ചായത്ത് സമിതികളിലേക്കും ജില്ലാ പരിഷത്തിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് നിയമസാധുതയില്ല. അർധരാത്രിയിൽ ഇടതുപക്ഷത്തിന്റെയും മറ്റ്‌ മതനിരപേക്ഷ കക്ഷികളുടെയും കൗണ്ടിങ്‌ ഏജന്റുമാരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് പുറത്താക്കിയാണ് ഇവിടങ്ങളിൽ വോട്ടെണ്ണൽ നടന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറത്ത് സിപിഐ എമ്മിനായി രേഖപ്പെടുത്തിയ ബാലറ്റുകൾ വൻതോതിൽ കണ്ടെടുത്തത് വോട്ടെണ്ണൽ പ്രക്രിയയിൽ ഇവ പരിഗണിച്ചിരുന്നില്ല എന്നതിനും തിരഞ്ഞെടുപ്പിൽ എത്രത്തോളം ക്രമക്കേടുകൾ നടന്നു എന്നതിനും തെളിവാണ്.

ജനാഭിലാഷത്തിന് തികച്ചും വിപരീതമായി തൃണമൂലിനെ വിജയിപ്പിക്കാനും ബിജെപിയെ രണ്ടാംസ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കാനുമുള്ള ശ്രമമമാണ് നടന്നത് എന്ന് തിരഞ്ഞെടുപ്പ് പ്രക്രിയയിലുണ്ടായ തിരിമറികളുടെ സ്വഭാവത്തിൽ നിന്ന് വ്യക്തമാണ്. ജനാധിപത്യത്തെ പരിഹസിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇടക്കാല ഉത്തരവു വഴി കൽക്കട്ട ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്തു.

തൃണമൂലിനും ബിജെപിക്കുമെതിരെ ജീവന്മരണ പോരാട്ടിലേർപ്പെട്ട്‌ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്ന ഇടത്‌, കോൺഗ്രസ്‌, ഐഎസ്‌എഫിനും മറ്റ്‌ മതനിരപക്ഷേ ശക്തികൾക്കും പൊളീറ്റ്‌ബ്യൂറോ ഐക്യദാർഢ്യം അറിയിക്കുന്നു. ദീർഘടമായ സന്ദർഭത്തിൽ ബംഗാൾ ജനതയ്‌ക്കൊപ്പം നിലകൊള്ളാൻ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും തയ്യാറാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.