Skip to main content

ബില്ലുകൾ കാലപരിധിയില്ലാതെ രാഷ്‌ട്രീയ താൽപര്യത്തോടെ ഗവർണർമാർ തടഞ്ഞുവയ്ക്കുന്ന സ്വേഛാധിപത്യ നടപടികൾക്കുള്ള തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധി

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________
സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ കാലപരിധിയില്ലാതെ രാഷ്‌ട്രീയ താൽപര്യത്തോടെ ഗവർണർമാർ തടഞ്ഞുവയ്ക്കുന്ന സ്വേഛാധിപത്യ നടപടികൾക്കുള്ള തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. രാജ്‌ഭവനിൽ എത്തുന്ന ബില്ലുകളുടെ കാര്യത്തിൽ മൂന്നുമാസത്തിനുള്ളിൽ തീരുമാനമുണ്ടാക്കണമെന്നും ഗവർണർമാർക്ക്‌ വീറ്റോ പവർ ഇല്ലെന്നും വളരെ വ്യക്തമായി സുപ്രീംകോടതി പറഞ്ഞിരിക്കുകയാണ്‌. ഗവർണർ തടഞ്ഞുവച്ച തമിഴ്‌നാട്‌ സർക്കാരിന്റെ പത്ത്‌ ബില്ലുകളും നിയമമായതായി കോടതി തന്നെ ഉത്തരവിട്ടിരിക്കുന്നു.

തങ്ങളെ എതിർക്കുന്ന പാർടികൾ നേതൃത്വം നൽകുന്ന സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്നതിനായി ബില്ലുകൾ തടയുന്ന ഗവർണർമാർക്കും ബിജെപിക്കും കനത്ത പ്രഹരമാണ്‌ ഈ വിധി. കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ ആദ്യം മുതൽ തന്നെ ഫെഡറൽ തത്വങ്ങളെ ലംഘിക്കുന്ന ഇത്തരം നടപടികളെ നിയമപരമായും രാഷ്‌ട്രീയമായും ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമയുദ്ധം തന്നെയാണ്‌ നടന്നത്‌. രാജ്യതലസ്ഥാനത്ത്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തിൽ ബിജെപി ഇതര സംസ്ഥാന സർക്കാരുകളുടേയും പ്രതിപക്ഷ പാർട്ടികളുടേയും പിന്തുണയുണ്ടായിരുന്നു.

മുൻ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ദിനം പ്രതിയെന്നോണം എടുത്ത കേരള വിരുദ്ധ നിലപാടുകൾ ജനത്തിന്റെ മുന്നിലുണ്ട്‌. ഏതാനും മാധ്യമങ്ങൾ അടക്കം മുൻ ഗവർണറെ കയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ചവർക്കുമുള്ള മറുപടി കൂടിയാണ്‌ വിധി. സംസ്ഥാന താൽപര്യം മുൻനിർത്തിയുള്ള നിയമങ്ങളാണ്‌ നിയമസഭ പാസാക്കിയിട്ടുള്ളത്. ആ താൽപര്യ സംരക്ഷണത്തിനാണ്‌ എൽഡിഎഫ്‌ സർക്കാർ കോടതികളിൽ പോയത്‌. അത്‌ നൂറു ശതമാനം ശരിയെന്ന് തെളിയിക്കുകയാണ്‌ സുപ്രീംകോടതി ഉത്തരവ്‌.

ഫെഡറൽ തത്വങ്ങൾ ലംഘിച്ച്‌ പ്രവർത്തിക്കുന്ന ഗവർണർമാർക്കെല്ലാം എതിരായ വിധിയാണിത്‌. സംസ്ഥാന നിയമസഭകൾ പാസാക്കിയ നിയമങ്ങൾക്ക് അംഗീകാരം നൽകുന്നത് തടഞ്ഞ ഗവർണർമാക്കും സംസ്ഥാനങ്ങൾക്കും ഈ വിധി ഇനി ഒരു മാതൃകയാകും. സംസ്ഥാന ഗവൺമെന്റുകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്‌ വിധി കൂടുതൽ സഹായകമാകും. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.