Skip to main content

സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമായ UN- ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടിയ തിരുവനന്തപുരം കോർപ്പറേഷനും മേയർ ആര്യ രാജേന്ദ്രനും അഭിനന്ദനങ്ങൾ

സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമായ UN- ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടിയ തിരുവനന്തപുരം കോർപ്പറേഷനും മേയർ ആര്യ രാജേന്ദ്രനും അഭിനന്ദനങ്ങൾ. ഓസ്ട്രേലിയയിലെ മെൽബൺ, ഖത്തറിലെ ദോഹ, മൊറോക്കയിലെ അഗദീർ, മെക്സിക്കോയിലെ ഇസ്താപലപ്പ എന്നീ ആഗോള നഗരങ്ങൾക്കൊപ്പമാണ് നമ്മുടെ തിരുവനന്തപുരവും ഈ പുരസ്കാരം സ്വന്തമാക്കിയത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി എന്നിവർ മുഖ്യാതിഥികളായിരുന്ന ഈജിപ്റ്റിൽ നടന്ന ചടങ്ങിലാണ് ആര്യ പുരസ്കാരം ഏറ്റുവാങ്ങിയത്. ഇന്ത്യയിൽ നിന്ന് ഈ പുരസ്കാരം നേടുന്ന ആദ്യ നഗരമാണ് തിരുവനന്തപുരം. നഗരങ്ങളുടെ പുരോഗതി, ഭരണം, പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അന്താരാഷ്ട്ര ജൂറി അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി തിരുവനന്തപുരം നഗരസഭയ്ക്കും മേയർക്കുമെതിരെ ദുരാരോപണങ്ങൾ ഉന്നയിക്കുന്ന സംഘപരിവാറിനും യുഡിഎഫിനുമുള്ള ശക്തമായ മറുപടിയാണ് നഗരസഭയ്ക്ക് നിരന്തരമായി ലഭിക്കുന്ന ആഗോള-ദേശീയ അംഗീകാരങ്ങൾ. കേന്ദ്രസർക്കാരിന്റെ പ്രധാൻമന്ത്രി സ്വനിധി PRAISE പുരസ്കാരവും രണ്ട് ഹഡ്കോ പുരസ്കാരങ്ങളും ഉൾപ്പെടെ ഈ അടുത്ത ദിവസങ്ങളിൽ തന്നെ എത്രയെത്ര നേട്ടങ്ങളാണ് നഗരസഭ സ്വന്തമാക്കിയത്. ഏറ്റവുമൊടുവിലിതാ ഐക്യരാഷ്ട്ര സഭയുടെ പുരസ്കാരവും നേടിയിരിക്കുന്നു. ഈ നേട്ടം കേരളത്തിനാകെ അഭിമാനമാണ്. നഗരസഭയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പരിശ്രമിച്ച മേയർ ആര്യ രാജേന്ദ്രനെയും എൽഡിഎഫ് ഭരണസമിതിയെയും ജീവനക്കാരെയും തിരുവനന്തപുരം നിവാസികളെയും അഭിനന്ദിക്കുന്നു. കൂടുതൽ മികവിലേക്ക് നഗരത്തെ നയിക്കാൻ നമുക്ക് കൂട്ടായി പരിശ്രമിക്കാം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.