Skip to main content

വിലക്കയറ്റം കാരണം പൊറുതിമുട്ടുന്ന ജനങ്ങളെ വീണ്ടും കൊള്ളയടിക്കാതെ ജിഎസ്ടി വർദ്ധനവും ഇന്ധന വില വർദ്ധനവും മോദി സർക്കാർ പിൻവലിക്കണം

ആർഎസ്‌എസ്സിന്റെ ഫാസിസ്റ്റ്-ഹിന്ദുത്വ അജണ്ടകളുടെ ആക്രമണോത്സുകമായ മുന്നേറ്റത്തോടൊപ്പം നവലിബറൽ പരിഷ്കാരങ്ങളുടെ പിന്തുടർച്ചയും, ചങ്ങാത്ത മുതലാളിത്തം ശക്തി പ്രാപിക്കുന്നതും, വർഗീയ-കോർപറേറ്റ് കൂട്ടുകെട്ട് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തുകൊണ്ട് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്.

വർധിക്കുന്ന പണപ്പെരുപ്പം
റെക്കോർഡ് ഉയരത്തിൽ നിൽക്കുന്ന മൊത്തവില സൂചികയും ഉപഭോക്തൃ വിലസൂചികയും അതോടൊപ്പമുള്ള അഭൂതപൂർവമായ വിലക്കയറ്റവും ജനങ്ങളുടെ ഉപജീവനം തകർക്കുകയും അവരുടെ വാങ്ങൽ ശേഷിയിലും സമ്പദ്‌വ്യവസ്ഥയിലെ ഡിമാൻഡിലും ഗണ്യമായ കുറവ് വരുത്തിയിരിക്കുകയുമാണ്. ആഭ്യന്തര ഡിമാൻഡ് കുറയുന്നത് ഉൽപ്പാദന പ്രവർത്തനങ്ങളെ തളർത്തുകയും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ മന്ദഗതിയിലാക്കുന്നതിനും തൊഴിൽ നഷ്ടത്തിനും കാരണമാകുകയും ചെയ്യുന്നു. ആവശ്യസാധനങ്ങളോടൊപ്പം ഭക്ഷ്യവിലയിലും ഇന്ധനവിലയിലും വലിയ വർദ്ധനവാണുണ്ടായിരിക്കുന്നത്. ഇതുകൂടാതെ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന ജിഎസ്ടി വർധനവും കൂടിയാകുമ്പോൾ ദൈനംദിന ഉപയോഗത്തിനുള്ള എല്ലാ ആവശ്യസാധനങ്ങളുടെയും വിലകൂടും. 

ജിഎസ്ടി വർദ്ധനയും, പെട്രോളിയം ഉൽപന്നങ്ങളുടെമേലുള്ള സെസും അധികചാർജുകളും പിൻവലിക്കണം. വരുമാനം വർധിപ്പിക്കാനായി ജനങ്ങൾക്ക് മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്നതിനു പകരം അതിസമ്പന്നർക്കുമേൽ നികുതി ചുമത്തുകയാണ് മോദി സർക്കാർ ചെയ്യേണ്ടത്.

സിപിഐ എം

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.