Skip to main content

ഏകാധിപത്യപരമായ ജനവിരുദ്ധ നടപടികളിൽ നിന്ന്‌ സമ്പദ്‌ഘടനയെ രക്ഷിക്കാൻ ജനങ്ങൾ ഒന്നിക്കണം

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

-------------------------------------------------------

2000 രൂപയുടെ നോട്ട്‌ പ്രചാരത്തിൽ നിന്ന് ആർബിഐ പിൻവലിച്ചിരിക്കുകയാണ്. മോദി സർക്കാർ 2016ൽ നടപ്പാക്കിയ വിനാശകരമായ നോട്ടുനിരോധനം ദയനീയ പരാജയമായി മാറിയെന്നതിന്‌ തെളിവാണ്‌ ഇപ്പോൾ 2000 രൂപയുടെ നോട്ട്‌ പിൻവലിച്ച നടപടി. കള്ളപ്പണം, അഴിമതി, ഭീകരപ്രവർത്തനത്തിനുള്ള ഫണ്ട്‌ എന്നീ പ്രശ്‌നങ്ങൾക്ക്‌ പരിഹാരമായും ഡിജിറ്റൽ സമ്പദ്‌ഘടന പ്രോത്സാഹിപ്പിക്കാനുമാണ്‌ നോട്ട്‌ നിരോധിക്കുന്നതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന്‌ അവകാശപ്പെട്ടു. ഈ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാനായില്ല. അന്നത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇപ്പോഴത്തെ ഈ നീക്കം 2000 രൂപ കറൻസി നോട്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ ശേഖരണം ഇല്ലാതാക്കുന്നതിനു പകരം അത് വെളുപ്പിച്ചെടുക്കാനുള്ള കൂടുതൽ സാധ്യതകളാണ് തുറന്നുവെക്കുന്നത്.

അതേസമയം, നോട്ടുനിരോധനത്തിൽ കോടിക്കണക്കിനുപേരുടെ ജീവിതമാർഗം തകർന്നു. നൂറുകണക്കിനുപേർക്ക്‌ ജീവൻ നഷ്ടപ്പെട്ടു. ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിക്കുകയും ആഭ്യന്തര വളർച്ചയ്‌ക്ക്‌ സംഭാവന നൽകുകയും ചെയ്യുന്ന അനൗപചാരിക സമ്പദ്‌ഘടനയെയും ചെറുകിട, ഇടത്തരം, സൂക്ഷ്‌മ വ്യവസായങ്ങളെയും ഇത്‌ തകർത്തു. നോട്ടുനിരോധന ദുരന്തത്തിനുശേഷം പ്രചാരത്തിലുള്ള കറൻസിയിൽ 83 ശതമാനം വർധന ഉണ്ടായി. അപലപനീയമായ ഭീകരാക്രമണങ്ങൾ തുടരുകയും നിരപരാധികൾക്ക്‌ ജീവൻ നഷ്ടപ്പെടുകയുമാണ്‌.

സമ്പദ്‌ഘടന തകർക്കുന്നതും ദേശീയ ആസ്‌തികൾ കൊള്ളയടിക്കുന്നതും ചെറുത്തുതോൽപ്പിക്കണം. കോർപറേറ്റ്‌ – വർഗീയ കൂട്ടുകെട്ടിനെ തള്ളിക്കളയണം. ഇത്തരം ഏകാധിപത്യപരമായ ജനവിരുദ്ധ നടപടികളിൽ നിന്ന്‌ സമ്പദ്‌ഘടനയെ രക്ഷിക്കാൻ ജനങ്ങൾ ഒന്നിക്കണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.