Skip to main content

സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്ന യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കുക

യുജിസി കരട് ചട്ടങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണം. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്നതാണ് യുജിസി കരട് ചട്ടങ്ങൾ. വൈസ് ചാൻസിലർ നിയമനത്തിൽ ഗവർണർമാർക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കരട് അധികാരം നൽകുന്നു. 2025-ലെ ഡ്രാഫ്റ്റ് യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ റെഗുലേഷൻസിലെ വ്യവസ്ഥകളിൽ ഒന്ന് സർക്കാരിന് കീഴിലുള്ള സർവ്വകലാശാലകളിൽ വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കുന്നതിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. മൂന്നംഗ സെലക്ഷൻ കമ്മിറ്റിയും അതിൽ തന്നെ ചാൻസലറുടെ നോമിനി ചെയർപേഴ്സണെയും നിയമിക്കാനുള്ള അധികാരം ചാൻസലർക്ക് മാർഗരേഖ നൽകുന്നു. പ്രതിപക്ഷം ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ഗവർണർമാർ ഏകപക്ഷീയമായി പെരുമാറുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഇത് സംഭവിക്കുന്നത്.

സെലക്ഷൻ കമ്മിറ്റിയിൽ ആരെയാണ് നിയമിക്കുന്നത് എന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് യാതൊരു അഭിപ്രായവും ഉണ്ടാകില്ല. ഒറ്റയടിക്ക്, ഈ മാർഗ്ഗനിർദ്ദേശങ്ങൾ വഴി ഗവർണർമാർക്ക് ചാൻസിലർ എന്ന പദവി ഉപയോഗിച്ച് സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാ സർവകലാശാലകളിലും കേന്ദ്രത്തിന് ഇഷ്ടമുള്ള വൈസ് ചാൻസലർമാരെ നിയമിക്കാം. ഈ കരട് ചട്ടങ്ങൾ ഭരണഘടനാപരമായ നിലപാടിനെ ലംഘിക്കുന്നു. ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ എല്ലാ ജനാധിപത്യ വിഭാഗങ്ങളും ഈ അപകടകരമായ വ്യവസ്ഥയെ ഒറ്റക്കെട്ടായി എതിർക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.