Skip to main content

യുഡിഎഫിന്റെ വര്‍ഗീയ കൂട്ടുകെട്ടിനെയും മാധ്യമ നുണപ്രചാരണങ്ങളെയും മറികടന്ന്‌ തിളങ്ങുന്ന വിജയം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________
യുഡിഎഫിന്റെ വര്‍ഗീയ കൂട്ടുകെട്ടിനെയും മാധ്യമ നുണപ്രചാരണങ്ങളെയും മറികടന്ന്‌ തിളങ്ങുന്ന വിജയമാണ്‌ തദ്ദേശ സ്വയം ഭരണ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വന്തമാക്കിയത്. 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സീറ്റിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. അതില്‍ 17 എണ്ണം എല്‍ഡിഎഫ്‌ വിജയിച്ചു. യുഡിഎഫിന്‌ 12 ഇടത്ത്‌ മാത്രമാണ്‌ വിജയിക്കാനായത്‌. ബിജെപിക്ക്‌ സീറ്റുകളൊന്നും ലഭിച്ചില്ല. 7 മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ്‌ പിന്തുണയോടെ ഒരു എസ്‌ഡിപിഐ സ്ഥാനാര്‍ത്ഥിക്കും വിജയിക്കാനായി. വിജയിച്ച പല വാര്‍ഡുകളിലും യുഡിഎഫ്‌ നേടിയതിന്റെ പല മടങ്ങ്‌ വോട്ട്‌ നേടിയാണ്‌ എല്‍ഡിഎഫ്‌ വിജയിച്ചത്‌.
തിരുവനന്തപുരം പാങ്ങോട്‌ ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ്‌ സിറ്റിംഗ്‌ സീറ്റായ പുലിപ്പാറ വാര്‍ഡ്‌ കോണ്‍ഗ്രസ്‌ വോട്ടുനേടി എസ്‌ഡിപിഐ വിജയിച്ചു. കോണ്‍ഗ്രസ്‌ മൂന്നാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടു. കോണ്‍ഗ്രസ്‌ എത്രത്തോളം വര്‍ഗ്ഗീയ ശക്തികള്‍ക്ക്‌ അടിപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണിത്‌.
തിരുവനന്തപുരം കോര്‍പറേഷനിലെ ശ്രീവരാഹം വാര്‍ഡില്‍ 2020-ല്‍ 408 വോട്ട്‌ നേടിയ കോണ്‍ഗ്രസ്‌ ഇക്കുറി 277 വോട്ടിലേക്ക്‌ ചുരുങ്ങി. കോണ്‍ഗ്രസിന്‌ കുറഞ്ഞ വോട്ടുകള്‍ ബിജെപിയുടെ വോട്ട്‌ വര്‍ധനവായി മാറി. ഈ വാര്‍ഡില്‍ 1358 വോട്ട്‌ നേടിയാണ്‌ ഇടതുപക്ഷ സ്ഥാനാര്‍ഥി വിജയിച്ചത്‌.
പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാടിനും വര്‍ഗീയ കക്ഷികളോടുള്ള ബാന്ധവത്തിനുമെതിരെ ജനം വിധിയെഴുതി. വയനാട്‌ ദുരന്ത ബാധിതരെപ്പോലും പരിഗണിക്കാതെ കേരളത്തോട്‌ ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള വിധി കൂടിയാണിത്‌. മാധ്യമങ്ങളുടെ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്നതിന്റെ തെളിവ്‌ കൂടിയാണ് ഈ തെരഞ്ഞെടുപ്പ്‌.
കേരളത്തിലെ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ ജനങ്ങള്‍ വലിയ തോതിലുള്ള പിന്തുണ നല്‍കുന്നുണ്ടെന്ന കാര്യം വീണ്ടും തെളിയിക്കുകയാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ക്കും, മതനിരപേക്ഷതയില്‍ ഉറച്ചുനിന്ന സമീപനത്തിനുമുള്ള അംഗീകാരം കൂടിയാണ്‌ ഈ തെരഞ്ഞെടുപ്പിലൂടെ ഉണ്ടായത്‌. എല്‍ഡിഎഫിന്‌ അനുകൂലമായി വിധിയെഴുതിയ മുഴുവന്‍ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നു. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.