Skip to main content

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ നിയമിക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധി ഗവര്‍ണറുടെ ധിക്കാരത്തിനുള്ള തിരിച്ചടിയും, ഫെഡറല്‍ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതും

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

___________________________

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ നിയമിക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധി ഗവര്‍ണറുടെ ധിക്കാരത്തിനുള്ള തിരിച്ചടിയും, ഫെഡറല്‍ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്.

കേരള സാങ്കേതിക സര്‍വ്വകലാശാല, ഡിജിറ്റല്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ പാനലിനെ തള്ളിക്കളഞ്ഞുകൊണ്ട്‌ നിയമനം നടത്തിയ മുന്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ നടപടിയെയാണ്‌ ഹൈക്കോടതി തള്ളിക്കളഞ്ഞത്‌. മെയ്‌ 28-ാം തിയ്യതി വിസിമാരുടെ കാലാവധി അവസാനിക്കുന്നതുകൊണ്ടാണ്‌ നിയമനത്തില്‍ ഇടപെടാത്തത്‌ എന്ന കോടതിയുടെ നിലപാട്‌ ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന ശക്തമായ താക്കീതാണ്‌. സാങ്കേതിക സര്‍വ്വകലാശാല നിയമപ്രകാരം താല്‍ക്കാലിക വിസി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന്‌ ആകണമെന്ന ഹൈക്കോടതി വിധി മറികടന്നുകൊണ്ടാണ്‌ ഗവര്‍ണര്‍ നിയമനം നടത്തിയത്‌.

ഗവര്‍ണര്‍മാരെ ഉപയോഗിച്ച്‌ രാഷ്‌ട്രീയ താല്‍പര്യം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബിജെപി സര്‍ക്കാരിനുള്ള ശക്തമായ താക്കീത്‌ കൂടിയാണ്‌ ഈ വിധി. ഫെഡറല്‍ തത്വങ്ങളെ ലംഘിച്ചുകൊണ്ട്‌ കാവിവല്‍ക്കരണം സര്‍വ്വകലാശാലകളില്‍ മുന്‍ ഗവര്‍ണര്‍ നടത്തിയപ്പോള്‍ അതിനൊപ്പം നിന്ന യുഡിഎഫിന്റെ രാഷ്‌ട്രീയ നിലപാടുകള്‍ക്കുള്ള തിരിച്ചടിയാണ്‌ ഈ കോടതി വിധി.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.