Skip to main content

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രചാരണം വിജയിപ്പിക്കണം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

__________________

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രചാരണം വിജയിപ്പിക്കണം. നാടിനെ ലഹരിയുടെ വിപത്തിൽ നിന്ന്‌ മോചിപ്പിക്കുന്നതിന്‌ അതിവിപുലമായ പരിപടികളാണ്‌ സർക്കാർ നടപ്പാക്കി വരുന്നത്‌. ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കൂടുതൽ ശക്തമായ പ്രചാരണത്തിലേക്ക്‌ കടക്കുകയാണ്‌. പാർട്ടി പ്രവർത്തകരും അനുഭാവികളും മാത്രമല്ല നാടിനെ സ്നേഹിക്കുന്ന ഏവരും ഈ പ്രചാരണത്തിൽ പങ്കാളികളാകണം. എല്ലാവരും ലഹരി വിരുദ്ധ ജാഗ്രത പുലര്‍ത്തണം.

വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടും കുട്ടികളെയും കൗമാരക്കാരേയും കുരുക്കിയുമാണ്‌ പലയിടത്തും ലഹരി വ്യാപിക്കുന്നത്‌ എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. പൊലീസും എക്സൈസും വ്യാപക പരിശോധന നടത്തി നിരവധി ലഹരി വസ്തുക്കൾ ഇതിനകം പിടിച്ചിട്ടുമുണ്ട്‌. ലഹരി വിൽപനക്കാരായ ഒട്ടേറെ പേർ പിടിയിലായി. ‘ ഓപറേഷൻ ഡീ ഹണ്ട്‌ ’ ഇപ്പോഴും വിജയകരമായി മുന്നേറുകയാണ്‌. ലഹരിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുകയും ഇത്തരം നിയമവിരുദ്ധ പ്രവർത്തികൾ നടത്തിയാൽ ശിക്ഷ ഉറപ്പാക്കുകയുമാണ്‌ സർക്കാർ.

എന്നാൽ, ലഹരിക്കെതിരെ ഗൗരവത്തോടെയുള്ള ബോധവൽകരണം ആവശ്യമാണ്‌. എങ്കിലേ അതിന്റെ വ്യാപനം തടയാനാകു.

വിവിധ വിഭാഗങ്ങളുടെ യോഗങ്ങളടക്കം വിളിച്ച്‌ വിപുലമായ ഒരുക്കമാണ്‌ സർക്കാർ നടത്തിയിട്ടുള്ളത്‌. മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒത്തുചേരുന്ന വേളയില്‍ ലഹരി സന്ദേശങ്ങള്‍ വായിക്കാനും മറ്റും മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനിച്ചിരുന്നു. സണ്‍ഡേ ക്ലാസുകള്‍, മദ്രസ ക്ലാസുകള്‍ ഇവയിലെല്ലാം ലഹരി വിരുദ്ധ ആശയങ്ങള്‍ അവതരിപ്പിക്കുന്നു.

ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ലെന്ന സർക്കാർ തീരുമാനം നടപ്പാക്കാൻ സമൂഹത്തിൽ വിവിധ തുറകളിലുള്ളവരുടെ പിന്തുണയു സഹായവും ആവശ്യമാണ്‌. ലഹരിക്ക്‌ അടിമയായവർക്ക്‌ അതിൽനിന്ന്‌ മോചിതരാകാൻ മാനസിക പിന്തുണയും സമൂഹം നൽകേണ്ടതുണ്ട്‌. ലഹരിക്കെതിരെ പൊതുബോധത്തോടെയുള്ള ഇടപെടലിന്‌ എല്ലാവരും രംഗത്തിറങ്ങണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.