Skip to main content

ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നു

സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_______________________
ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. സൈനിക നടപടികൾ ഉടൻ നിർത്തിവയ്‌ക്കണം. അന്താരാഷ്‌ട്ര നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച്‌ പശ്‌ചിമേഷ്യയിലെ രാജ്യങ്ങൾക്കുനേരെ ആക്രമണം തുടരുന്ന ഇസ്രയേൽ തെമ്മാടിരാഷ്‌ട്രം പോലെയാണ്‌ പെരുമാറുന്നത്‌. ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന ആണവ ശാസ്‌ത്രജ്ഞരും സൈനിക നേതാക്കളും സാധാരണക്കാരും അടക്കം ഒട്ടേറെപേർ കൊല്ലപ്പെട്ടു. മാസങ്ങൾക്കുമുമ്പേ ആസൂത്രണം ചെയ്‌ത ആക്രമണമാണെന്ന്‌ ഇസ്രയേൽ അധികൃതരുടെ പ്രസ്‌താവനകൾ വ്യക്തമാക്കുന്നു. പശ്‌ചിമേഷ്യൻ മേഖലയിൽ ഇസ്രയേലിന്റെ ആധിപത്യം ഉറപ്പിക്കുകയാണ്‌ ആക്രമണത്തിന്റെ ലക്ഷ്യമെന്ന്‌ കരുതേണ്ട സ്ഥിതിയാണ്‌. അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം എന്തായാലും അവരുടെ നേരിട്ടോ അല്ലാത്തതോ ആയ പിന്തുണയില്ലാതെ ഇത്തരമൊരു ആക്രമണം സാധ്യമാവില്ല. അമേരിക്കയുടെ പിന്തുണയില്ലാതെ ഈ ആക്രമണം നടത്താൻ ഇസ്രയേലിന്‌ ആത്മവിശ്വാസം ലഭിക്കില്ല.
ഇസ്രയേലിന്റെ കൈവശം ആണവായുധങ്ങളുണ്ടെന്നും ഇതര രാജ്യങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്കുപോലും ആണവസാങ്കേതികവിദ്യ വികസിപ്പിക്കുന്നത്‌ തടയാൻ അവർ ശ്രമിക്കുന്നുവെന്നതും പരക്കെ ബോധ്യമുള്ളതാണ്‌. ആണവവിഷയത്തിൽ ഇറാനുമായി കൂടിയാലോചനകൾ നടന്നുവരവെയാണ്‌ ഇപ്പോഴത്തെ ആക്രമണം, ഇത്‌ വിപുലമായ തോതിൽ മേഖല സംഘർഷങ്ങളിലേയ്‌ക്കും പശ്‌ചിമേഷ്യയെ കൂടുതൽ അസ്ഥിരതയിലേയ്‌ക്ക്‌ തള്ളിവിടുന്നതിലേയ്‌ക്കും എത്തിയേക്കാം. 20 മാസമായി പലസ്‌തീനുനേരെ ഇസ്രയേൽ വംശഹത്യ യുദ്ധം നടത്തുകയാണ്‌.

തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ആരെയും ഉന്മൂലനം ചെയ്യാൻ ഇസ്രയേൽ തയ്യാറാകുമെന്ന്‌ ഇറാനുനേരെ നടത്തിയ ആക്രമണത്തോടെ വ്യക്തമായിരിക്കയാണ്‌. ഇസ്രയേലിനെ നിലയ്‌ക്കുനിർത്താൻ ഐക്യരാഷ്‌ട്ര സംഘടനയുടെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര സമൂഹം തയ്യാറാകണം. സൈനിക നടപടികൾ ഉടൻ നിർത്തിവയ്‌ക്കണമെന്ന്‌ അന്താരാഷ്‌ട്ര സമൂഹത്തോടൊപ്പം ചേർന്ന്‌ ഇന്ത്യൻ സർക്കാരും ആവശ്യപ്പെടണം. യുഎൻ പൊതുസഭയിൽ കഴിഞ്ഞദിവസം അവതരിപ്പിച്ച പലസ്‌തീൻ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന്‌ ഇന്ത്യ വിട്ടുനിന്നത്‌ അപലപനീയമാണ്‌. എന്തുംചെയ്യാൻ ഇസ്രയേലിന്‌ ധൈര്യം പകരുന്ന ഇത്തരം നടപടികൾ മേഖലയിൽ സംഘർഷം വർധിപ്പിക്കും. ഇറാനുമായും പലസ്‌തീനുമായും ഇന്ത്യക്കുള്ള ദീർഘകാല ബന്ധം മാനിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണം. ഇസ്രയേലുമായി ബിജെപി സർക്കാരിനുള്ള ഗൂഢബന്ധം അവസാനിപ്പിക്കുകയും പശ്‌ചിമേഷ്യയിൽ നീതിയും സമാധാനവും പുലരാൻ ഇടയാക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്യണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.