Skip to main content

ലഡാക്കിന്‌ സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ നടക്കുന്ന പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളി സോനം വാങ്‌ചുക്കിനെ അറസ്‌റ്റുചെയ്‌തതിൽ പ്രതിഷേധിക്കുന്നു

ലഡാക്കിന്‌ സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ നടക്കുന്ന പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളി സോനം വാങ്‌ചുക്കിനെ അറസ്‌റ്റുചെയ്‌തതിൽ പ്രതിഷേധിക്കുന്നു. വാങ്‌ചുക്കിനെ ദേശസുരക്ഷാ നിയമപ്രകാരം അറസ്‌റ്റുചെയ്‌തത്‌ മോദിസർക്കാരിന്റെ സ്വേച്ഛാധിപത്യ സ്വഭാവവും ലഡാക്ക്‌ ജനതയുടെ അഭിലാഷങ്ങളോട്‌ അവർ പുലർത്തുന്ന അവജ്ഞയും വെളിപ്പെടുത്തുന്നു.

ലഡാക്ക്‌ ജനതയ്‌ക്ക്‌ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിനു പകരം അവിടത്തെ ജനാധിപത്യ പ്രസ്ഥാനത്തെ അടിച്ചമർത്താനാണ്‌ മോദിസർക്കാരിന്റെ ശ്രമം. ഇത്‌ ലഡാക്കുകാരുടെ മ‍ൗലികാവകാശങ്ങൾക്കും ജനാധിപത്യ സ്വാതന്ത്ര്യത്തിനും നേരെ കടുത്ത ഭീഷണിയാണ്‌ ഉയർത്തുന്നത്‌. ലഡാക്കിലെ ഉൾപ്പടെ ജമ്മു–കശ്‌മീരിലെ ജനങ്ങളെ കൂടുതൽ അന്യവൽക്കരിക്കാൻ വഴിയൊരുക്കുന്നതാണ്‌ ഇ‍ത്തരം നീക്കങ്ങൾ.

എല്ലാ കേസുകളും പിൻവലിച്ച്‌ സോനം വാങ്‌ചുക്കിനെ നിരുപാധികം വിട്ടയക്കണം. ജനങ്ങൾക്കെതിരെ എടുത്ത എല്ലാ കള്ളക്കേസും പിൻവലിക്കണം. ജനങ്ങളുടെ ജനാധിപത്യപരവും ഭരണഘടനാപരവുമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കണം. എല്ലാറ്റിനും ഉപരിയായി ലഡാക്കിനെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.