Skip to main content

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) പന്ത്രണ്ട് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തെ ശക്തമായി എതിർക്കുന്നു

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) പന്ത്രണ്ട് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തെ ശക്തമായി എതിർക്കുന്നു. ഈ പ്രക്രിയ സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള വലിയൊരു വിഭാഗം ആളുകളുടെ വോട്ടവകാശം നിഷേധിച്ചത് ബീഹാറിൽ വ്യക്തമായതാണ്. പൗരത്വം നിർണയിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ അധികാരപരിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഈ പ്രക്രിയയുമായി മുന്നോട്ട് പോകുന്നതെന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് പൗരത്വം മാനദണ്ഡമാണെങ്കിലും അതിന്റെ നിർണ്ണയം കമീഷന്റെ പരിധിയിൽ വരുന്നില്ലെന്ന് ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ട്.

ബീഹാറിലെ അനുഭവത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ പാഠം പഠിച്ചിട്ടില്ല. തെളിവായി ആവശ്യപ്പെടുന്ന പതിനൊന്ന് രേഖകൾ എൻറോൾമെന്റ് ഫോമുകൾക്കൊപ്പം ആദ്യം സമർപ്പിക്കേണ്ടതില്ലെന്ന് പിന്നീട് കമീഷൻ വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഇടപെടലിനു ശേഷം മാത്രം ഉൾപ്പെടുത്തിയ ആധാർ പോലും താമസസ്ഥലം തെളിയിക്കുന്ന രേഖയായി മാത്രമേ കണക്കാക്കപ്പെടുന്നുള്ളൂ. ദരിദ്രരുടെയും ദുർബല വിഭാ​ഗത്തിന്റെയും കൈവശം സാധാരണയായി ഇല്ലാത്ത രേഖകൾ വേണമെന്ന് നിർബന്ധിക്കുന്നത് ഇവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിന് കാരണമാകും.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്റെ ഭാരം വോട്ടർമാരുടെ മേൽ തന്നെ ചുമത്തുന്നതിനെതിരെ പൂർണമായി എതിർക്കുന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ മാത്രം ഉത്തരവാദിത്തമാണ്. വോട്ടർ പട്ടിക കുറ്റമറ്റതും പരിഷ്കരണ പ്രക്രിയ സുതാര്യവുമായിരിക്കണം. എന്നാൽ ബിജെപിയുടെ ഭിന്നിപ്പിക്കാനുള്ള ഹിന്ദുത്വ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനായി, പൗരത്വം നിർണ്ണയിക്കുന്നതിനുള്ള ഒരു ഉപകരണമായി എസ്‌ഐ‌ആർ ഉപയോഗിക്കരുത്.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.