Skip to main content

കേരളത്തോടുള്ള സാമ്പത്തിക പ്രതികാര നടപടികൾ കേന്ദ്രം അവസാനിപ്പിക്കണം

കേന്ദ്രസർക്കാർ കേരളത്തോട് സ്വീകരിക്കുന്ന കടുത്ത ഉപരോധനയത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിന് ഐക്യദാര്ഢ്യം. കേന്ദ്രത്തിന്റെ ഔദാര്യമല്ല, മറിച്ച് അർഹമായ അവകാശങ്ങൾ മാത്രമാണ് കേരളം ആവശ്യപ്പെടുന്നത്. സംസ്ഥാനത്തോടുള്ള സാമ്പത്തിക പ്രതികാര നടപടികൾ കേന്ദ്രം അവസാനിപ്പിക്കണം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കേന്ദ്രത്തിന്റെ സാമ്പത്തിക വിവേചനം മൂലം കേരളത്തിന് ഏകദേശം 57,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. നികുതി വിഹിതം, ഗ്രാന്റുകൾ, വിവിധ പദ്ധതികൾക്കുള്ള ഫണ്ടുകൾ എന്നിവയിൽ വലിയ കുറവുണ്ടായി. ഭരണഘടനാ വ്യവസ്ഥകളെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

പത്താം ധനകാര്യ കമീഷൻ കാലയളവിൽ കേന്ദ്ര നികുതി വിഹിതത്തിന്റെ 3.875 ശതമാനമായിരുന്നത് നിലവിലെ 15-ാം ധനകാര്യ കമീഷനിൽ വെറും 1.925 ശതമാനമായി കുറഞ്ഞു. 2024-25 വർഷത്തിൽ മാത്രം 27,000 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി സംസ്ഥാനത്തിനുണ്ടായത്. ഇതിനുപുറമെ, സംസ്ഥാനത്തിന് ലഭിക്കേണ്ട പല കുടിശ്ശികകളും കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതെല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുന്നു.

വികസനത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും രാജ്യത്തിന് തന്നെ മാതൃകയാണ് കേരളം. കേരളത്തിന്റെ ന്യായമായ ആശങ്കകൾ പരിഗണിക്കണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംപിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ സത്യഗ്രഹത്തിൽ പങ്കെടുക്കുന്ന കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.