Skip to main content

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

01.06.2022

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ എല്ലാ പാർടി ഓഫീസുകളിലോ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലോ പൊതു സ്ഥാപനങ്ങളിലോ എല്ലാ പാർടി ഘടകങ്ങളും വൃക്ഷതൈ വെച്ചുപിടിപ്പിക്കണം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലോകത്തെമ്പാടും ആപത്കരമായ രീതിയിൽ താപവർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തെ പ്രളയക്കെടുതികളിലേക്കും ഉരുൾ പൊട്ടലുകളിലേക്കും മണ്ണിടിച്ചിലിലേക്കും കടലാക്രമണത്തിലേക്കുമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ആപത്കരമായ സ്ഥിതിവിശേഷം വർദ്ധിച്ചുവരുന്നത് പരിസ്ഥിതി കലാവസ്ഥാ സംരക്ഷണ വ്യതിയാനത്തിന്റെ ഫലമായാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ മാനവരാശി നേരിടുന്ന ഈ പ്രശ്നത്തെ നേരിടാനാകൂ. 2030 ആകുന്നതോടെ 50% എന്ന കണക്കിന് കാർബണിന്റെ പുറംതള്ളൽ കുറച്ചുകൊണ്ടുമാത്രമേ ഈ പ്രശ്നത്തിന് തടയിടാനാകൂ എന്നിരിക്കെ 16% വർദ്ധിക്കുന്ന ആപത്കരമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് പ്രധാന കാരണമായ സാമ്രാജ്യത്വശക്തികളാകട്ടെ ഇവ പരിഹരിക്കുന്നതിന് ഇടപെടുന്നതിന് പകരം ഉത്തരവാദിത്വം മുഴുവൻ മൂന്നാംലോക രാജ്യങ്ങളുടെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്. ഉഷ്ണമേഖല പ്രദേശമായ നമ്മുടെ സംസ്ഥാനത്ത് ഇതിന്റെ കെടുതികൾ ഇപ്പോൾ തന്നെ സജീവമായിട്ടുണ്ട്. കാർബൺ പുറംതള്ളൽ തടയുന്ന വിധത്തിലുള്ള ഗതാഗത സംവിധാനങ്ങൾ ഉൾപ്പെടെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ മുന്നോട്ടു വച്ചുകൊണ്ട് മാത്രമേ ഇതിനെ നേരിടാനാകൂ. അതിനുള്ള ജാഗ്രത ജനങ്ങളിൽ ഉണ്ടാക്കിയെടുക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ ഇതോടൊപ്പം സംഘടിപ്പിക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.