Skip to main content

ആര്‍എസ്‌എസിന്റെ എന്‍ജിഒയുടെ സംരക്ഷണം, കേന്ദ്ര ഏജന്‍സിയുടെ സുരക്ഷിത വലയം എന്നിവയെല്ലാം ഒരു സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസിലെ പ്രതിക്ക്‌ ലഭിക്കുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ക്ക്‌ പിന്നിലുള്ളത്‌ ആരെന്നതും വ്യക്തമാണ്.

13.06.2022

കേന്ദ്ര ഏജന്‍സികളാണ്‌ തന്റെ രക്ഷകരായി നിലകൊണ്ടതെന്ന്‌ ഹൈക്കോടതിയില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത്‌ പ്രതി സ്വപ്‌ന സുരേഷ്‌ വ്യക്തമാക്കിയതിലൂടെ കേന്ദ്ര ഏജന്‍സികളുടെ കള്ളക്കളികളാണ്‌ വ്യക്തമാകുന്നത്. ഹൈക്കോടതിയില്‍ സ്വപ്‌ന സുരേഷിനായി സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയിലാണ്‌ കേന്ദ്ര ഏജന്‍സികളിലുള്ള വിശ്വാസം ഉറപ്പിച്ച്‌ പറഞ്ഞിരിക്കുന്നത്‌. കേരളാ പൊലീസില്‍ വിശ്വാസമില്ലെന്ന കാര്യവും ഇതില്‍ എടുത്ത്‌ പറഞ്ഞിട്ടുണ്ട്‌. കോടതി പറഞ്ഞാല്‍ സംരക്ഷണം നല്‍കാമെന്ന്‌ ഇഡിയും വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്‌. സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസ്‌ പ്രതി ഇത്തരത്തില്‍ പ്രസ്‌താവിക്കുകയും, വെളിപ്പെടുത്തലുകളെന്ന പേരില്‍ തെറ്റായ മൊഴികള്‍ നല്‍കുകയും ചെയ്യുമ്പോള്‍ തിരക്കഥകള്‍ എന്തിന്‌ വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്ന കാര്യം പകല്‍ വെളിച്ചംപോലെ വ്യക്തമാണ്‌. സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസ്‌ പ്രതികള്‍ക്ക്‌ ജോലിയും, സംരക്ഷണവും നല്‍കുന്നത്‌ സംഘപരിവാറുകാര്‍ രൂപം നല്‍കിയിട്ടുള്ള എന്‍ജിഒ ആണെന്ന കാര്യവും വ്യക്തമായി കഴിഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസ്‌ പ്രതികള്‍ക്ക്‌ കേസുള്‍പ്പെടെ നടത്തുന്നതിനുള്ള സഹായങ്ങള്‍ നല്‍കുന്നത്‌ ഈ എന്‍ജിഒ ആണെന്നുള്ള കാര്യം അതിന്റെ ഭാരവാഹി തന്നെ സ്വകാര്യ ചാനലില്‍ വ്യക്തമാക്കുകയും ചെയ്‌തിരിക്കുകയാണ്‌.
ആര്‍എസ്‌എസിന്റെ എന്‍ജിഒയുടെ സംരക്ഷണം, കേന്ദ്ര ഏജന്‍സിയുടെ സുരക്ഷിത വലയം എന്നിവയെല്ലാം ഒരു സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസിലെ പ്രതിക്ക്‌ ലഭിക്കുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ക്ക്‌ പിന്നിലുള്ളത്‌ ആരെന്നതും വ്യക്തമാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.