Skip to main content

മികവിലേക്ക് കുതിക്കുന്ന കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ ഗവർണറെ ഉപയോഗപ്പെടുത്തി തകർക്കാനുള്ള സംഘപരിവാർ നീക്കം നേരിടാൻ ഏതറ്റം വരെയും പോകും

മികവിലേക്ക്‌ കുതിക്കുന്ന കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ ഗവർണറെ ഉപയോഗപ്പെടുത്തി തകർക്കാനുള്ള സംഘപരിവാർ നീക്കം നേരിടാൻ ഏതറ്റം വരെയും പോകും. ഉത്തരേന്ത്യയിൽ ചെയ്യുന്ന പോലെ വർഗീയ ധ്രുവീകരണത്തിന്‌ വിദ്യാഭ്യാസമേഖലയെ എങ്ങനെ ഉപയോഗിക്കാമെന്ന ഗവേഷണമാണ്‌ കേരളത്തിലും ആർഎസ്‌എസ്‌ നടത്തുന്നത്‌. ഇത്തരം പ്രവണതകൾ ഭരണഘടനാപരമായും നിയമപരമായും നേരിടും. ഇക്കാര്യത്തിൽ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കും. ബിജെപിയുടെയും ആർഎസ്‌എസിന്റെയും ഗവർണറുടെയും രാഷ്ട്രീയ നീക്കങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്നുകാണിക്കും.

ഗവർണറുടെ ചാൻസലർപദവി തുടരേണ്ടതുണ്ടോ എന്നത്‌ ചർച്ച ചെയ്യേണ്ട സാഹചര്യമാണുള്ളത്‌. ബില്ലുകൾ അനന്തമായി തടഞ്ഞുവയ്‌ക്കുന്നതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത്‌ ആലോചിക്കും. മതനിരപേക്ഷ ഉള്ളടക്കവും ജനാധിപത്യ മൂല്യങ്ങളും തകർത്ത്‌ വൈസ്‌ ചാൻസലർമാരെയും പ്രൊ വൈസ്‌ചാൻസലർമാരെയും തിരുകിക്കയറ്റി തങ്ങളുടെ അജൻഡകൾ നടപ്പാക്കാനാണ്‌ സംഘപരിവാർ ശ്രമം. കോൺഗ്രസും ബിജെപിയും മറ്റു വർഗീയശക്തികളുമെല്ലാം ഇതിനെ പിന്തുണയ്‌ക്കുന്നു. കേന്ദ്ര സർക്കാർ ഇടപെടലുകളെ കോൺഗ്രസ്‌ കേന്ദ്രനേതൃത്വം എതിർക്കുമ്പോൾ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ ഗവർണർക്കായി വാദിക്കുന്നു. ഇതിന്റെ ഭാഗമാണ്‌ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ ആവശ്യപ്പെടണമെന്ന കെ സുധാകരന്റെ പ്രസ്താവന. നിലപാടിൽനിന്ന്‌ മലക്കംമറിഞ്ഞെങ്കിലും പറഞ്ഞതെല്ലാം പകൽവെളിച്ചംപോലെ വ്യക്തമാണ്‌. യുഡിഎഫിലെ ലീഗും ആർഎസ്‌പിയും കേരളത്തിലെ കോൺഗ്രസിന്റെ നിലപാടിനോട്‌ യോജിക്കുന്നില്ല.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.