Skip to main content

അന്തരിച്ച കേരള ഫുട്ബോളിലെയും കേരള പൊലീസിലെയും എക്കാലത്തെയും മികച്ച സ്റ്റാർ സ്ട്രൈക്കർ എ ശ്രീനിവാസിൻ്റെ കുടുംബത്തിൻ്റെയും പൊലീസ് സേനയുടെയും കായിക പ്രേമികളുടെയും വേദനയിൽ പങ്കു ചേരുന്നു

കേരള ഫുട്ബോളിലെയും കേരള പൊലീസിലെയും എക്കാലത്തെയും മികച്ച സ്റ്റാർ സ്ട്രൈക്കർ ആയിരുന്നു കെ എ പി നാലാം ദളം കമാൻഡൻ്റ് ആയിരിക്കെ അന്തരിച്ച എ ശ്രീനിവാസ്.

കണ്ണൂർ അത്താഴക്കുന്ന് ഗ്രാമത്തിൽ നിന്ന് ജനിച്ച അദ്ദേഹം കായിക മികവിലൂടെ കേരളത്തിൻ്റെ ഹൃദയം കവർന്ന താരമാണ്. പത്തൊമ്പതാം വയസ്സിൽ ഏഷ്യൻ ജൂനിയർ ഫുട്‌ബോൾ ടീമിൽ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞത് മാത്രം മതി ആ പ്രതിഭയെ അടയാളപ്പെടുത്താൻ. 1992 ൽ എറണാകുളത്ത് നടന്ന സന്തോഷ് ട്രോഫിയിൽ കേരള ടീമിന് വേണ്ടി ബൂട്ടണിഞ്ഞ ശ്രീനിവാസൻ സാഫ് ഗെയിംസിലും ബൂട്ടണിഞ്ഞു നിരവധി മത്സരങ്ങളിൽ മിന്നിത്തിളങ്ങിയ അദ്ദേഹം 92 ൽ എ എസ്ഐ ആയാണ് കേരള പൊലീസിൽ എത്തിയത്. നിലവിൽ കെ എ പി കമാൻഡൻ്റായിരുന്നു.

എൻ്റെ ജന്മദേശമായ മൊറാഴക്കടുത്ത് മാങ്ങാട്ടുപറമ്പയിലായിരുന്നു ക്യാമ്പ് ഓഫീസ് എന്നതിനാൽ ഇടയ്ക്ക് പലപ്പോഴും കണ്ടിരുന്നു. അസുഖ ബാധിതനായത് അറിഞ്ഞിരുന്നുവെങ്കിലും ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയതിനാൽ കാണാനായില്ല. അദ്ദേഹത്തിൻ്റെ അകാല വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു.

കുടുംബത്തിൻ്റെയും പൊലീസ് സേനയുടെയും കായിക പ്രേമികളുടെയും വേദനയിൽ പങ്കു ചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.