Skip to main content

തില്ലങ്കേരി രക്തസാക്ഷി ദിനം

15.04.2022

 

തില്ലങ്കേരി വെടിവെയ്പിൽ ജീവൻ ബലിയർപ്പിച്ച ധീരസഖാക്കളുടെ ഉജ്ജ്വല സ്മരണ ഉണർത്തുന്ന ദിനമാണ് ഏപ്രിൽ 15. മലബാറിലെ ജന്മിത്വവിരുദ്ധ കലാപങ്ങളുടെ കൂട്ടത്തിൽ കർഷകന്റെ ഹൃദയരക്തം കൊണ്ടെഴുതിയ വീരേതിഹാസമാണ് തില്ലങ്കേരിയുടേത്.

ജന്മിമാരുടെ കൊടിയ ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരെ സമരരംഗത്ത് വന്ന കർഷകസംഘം, 'വെച്ചുകാണൽ' അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. 1948 ലെ വിഷുവിന് കാഴ്ചകൾ ജൻമി ഭവനങ്ങളിലേക്ക് എത്തിയില്ല. ക്ഷുഭിതരായ ജന്മികൾ ഗുണ്ടകളേയും പൊലീസിനേയും ഉപയോഗിച്ച് കർഷക സംഘം നേതാക്കളെയും പ്രവർത്തകരേയും ക്രൂരമായി വേട്ടയാടി. സമരജാഥയിൽ അണിനിരണ സഖാക്കളെ കൈതക്കാട്ടിൽ മറഞ്ഞിരുന്ന് പോലീസ് വെടിവച്ചു തള്ളി. ആറുപേർ വെടിയേറ്റ് വയലിൽ നിലംപതിച്ചു. സഖാക്കൾ സി അനന്തൻ, സി ഗോപാലൻ, കുണ്ടാഞ്ചേരി ഗോവിന്ദൻ, പോരുകണ്ടി കൃഷ്ണൻ, നമ്പടിക്കുന്നുമ്മൽ നാരായണൻ നമ്പ്യാർ, കാറാട്ട് കുഞ്ഞമ്പു എന്നീ അഞ്ച് പേർ തൽക്ഷണം മരിച്ചു. വെടിയേറ്റ സി ഗോപാലൻ വയലിലൂടെ ഇഴഞ്ഞുനീങ്ങി. ഇതുകണ്ട അധികാരിയുടെ ഗൂണ്ടകൾ സഖാവ് ഗോപാലനെ മൃഗീയമായി തല്ലിക്കൊന്നു. വെടിയേറ്റ സഖാവ് വെള്ളുവക്കണ്ടി രാമൻ ഓടി ഒരുകിലോമീറ്റർ അകലെ കാഞ്ഞിരാട്ട് മരിച്ചുവീണു. ലാത്തികൊണ്ടും തോക്കിന്റെ പാത്തികൊണ്ടും പൊലീസ് നിരവധി പേരെ മർദിച്ച് ജീവച്ഛവമാക്കി. നൂറുകണക്കിന് ആളുകളുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് നിരവധി കേസുകൾ എടുത്തു. വിവിധ കാലയളവുകളിൽ ഇവരെയെല്ലാം സേലത്തും കണ്ണൂരുമായി ജയിലിലടച്ചു. 1950 ഫെബ്രുവരി 11ന് സേലം ജയിൽ വെടിവയ്പിൽ പിടഞ്ഞുമരിച്ച 22 പേരിൽ അഞ്ചുപേർ തില്ലങ്കേരിയുടെ പ്രിയസഖാക്കൾ ആയിരുന്നു. നക്കായി കണ്ണൻ, അമ്പാടി ആചാരി, കൊയിലോടൻ നാരായണൻ നമ്പ്യാർ, പുല്ലാഞ്ഞിയോടൻ ഗോവിന്ദൻ നമ്പ്യാർ, പുല്ലാഞ്ഞിയോടൻ കുഞ്ഞപ്പ നമ്പ്യാർ എന്നിവർ.

കേരളത്തിലെ ജന്മിത്വവിരുദ്ധ സമരത്തിൽ ജീവൻ നൽകി പോരാടിയ അനശ്വരരായ തില്ലങ്കേരി രക്തസാക്ഷികളുടെ സ്മരണയ്ക്ക് മുന്നിൽ ഒരുപിടി രക്‌തപുഷ്പങ്ങൾ അർപ്പിക്കുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.