Skip to main content

തൃക്കാക്കര നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടേതെന്ന പേരില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ സെല്‍ സമഗ്രമായ അന്വേഷണം നടത്തണം

26.05.2022

തൃക്കാക്കര നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടേതെന്ന പേരില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ സെല്‍ സമഗ്രമായ അന്വേഷണം നടത്തണം. കേരളത്തിന്റെ ശക്തമായ മത നിരപേക്ഷ അടിത്തറ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വര്‍ഗ്ഗീയ കക്ഷികളെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് പി സി ജോര്‍ജിന്റെ ഭാഗത്തു നിന്നുണ്ടായത്. അറസ്റ്റ് സ്വാഭാവിക നിയമനടപടിയാണ്. സര്‍ക്കാര്‍ വൈരനിര്യാതന ബുദ്ധി കാണിച്ചിട്ടില്ല. പി സി ജോര്‍ജിന്റെ അറസ്റ്റ് കോടതി നിര്‍ദേശ പ്രകാരമാണ് നിയമാനുസൃത നടപടിയാണുണ്ടായത്. പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ മുദ്രാവക്യം പറഞ്ഞ് പഠിപ്പിച്ച വരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വര്‍ഗ്ഗീയ കലാപമില്ലാത്ത സംസ്ഥാനമായി കേരളം നിലനില്‍ക്കുന്നത് ഇത്തരം നടപടി ഉണ്ടാകുന്നതു കൊണ്ടാണ്. വര്‍ഗ്ഗീയ കക്ഷികളുമായി യോജിച്ച് പോകുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. പ്രതിപക്ഷത്തിന്റെ പിന്തുണ ലഭിച്ചതോടെ സോളിഡാരിറ്റിയുടെയും എസ്ഡിപിഐയുടെയും ആക്രമണോത്സുകത വര്‍ധിച്ചു. വര്‍ഗ്ഗീയ കക്ഷികളുടെ വോട്ട് വേണ്ട എന്ന് പറയാനുള്ള ധൈര്യം യുഡിഎഫ് കാണിക്കുന്നില്ല. അതിജീവിതക്ക് പരാതി ഉണ്ടെങ്കില്‍ എൽഡിഎഫ് ഗവണ്‍മെന്റ് ഇടപെടും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.