Skip to main content

രാഷ്ട്രീയം പറയാൻ യു ഡി എഫ് തയാറാകണം

29.05.2022

തൃക്കാക്കരയിൽ കോൺഗ്രസിന്റെ കോട്ട തകരുകയാണ്. ഉരുൾപൊട്ടലിന്റെ ആഴം ഫലം വരുമ്പോൾ അറിയാം. എൽഡിഎഫ്‌ സ്ഥാനാർഥിക്കെതിരെ നടത്തിയ വ്യാജ അശ്ലീല വീഡിയോ പ്രചാരണത്തിൽ പല യുഡിഎഫ്‌ നേതാക്കൾക്കും പ്രതിഷേധമുണ്ടെങ്കിലും പ്രതിപക്ഷ നേതാവ്‌ ന്യായീകരിക്കുകയാണ്‌. പത്മജ വേണുഗോപാലിന്റെ പ്രതിഷേധം വന്നു. ഈ നിലപാടിനെ അവർ അപലപിച്ചിരിക്കുന്നു. ഇത്തരം ശൈലി കോൺഗ്രസിന്‌ യോജിച്ചതല്ല എന്നാണ്‌ കെ കരുണാകരന്റെ മകളുടെ പ്രതികരണം. ഇത് കോൺഗ്രസിന് പറ്റിയ ശൈലിയല്ല, ഇതിനെ അപലപിക്കേണ്ടതാണ് എന്ന് എഐസിസി അംഗം സിമ്മി റോസ് ബെൽ ജോണിന്റെ അഭിപ്രായവും പുറത്തുവന്നു. ഇത്തരം അഭിപ്രായമുള്ള ധാരാളമാളുകൾ യുഡിഎഫിലുണ്ട്. അത്തരം ആളുകൾ മെയ് 31ന് പോളിങ്ബൂത്തിൽ പോകുമ്പോൾ തനിക്കും ഒരു കുടുംബമുണ്ട്, ഇതാവർത്തിക്കരുതെന്ന് കോൺഗ്രസിനെ അറിയിക്കണം. ഇങ്ങനെ ഒരു വീഡിയോ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തത്‌ എന്നാണ്‌ പ്രതിപക്ഷ നേതാവ്‌ ചോദിച്ചത്‌. ഇത്‌ എല്ലാവരെയും അത്ഭുതപ്പെടുത്തി. ഒരു അമൃത് കിട്ടിയതുപോലെയാണത് പറഞ്ഞത്. ആ ചെയ്‌തത് തെറ്റാണ്‌, അവർക്ക് കോൺഗ്രസിൽ സ്ഥാനമുണ്ടാകില്ല എന്നുപറയേണ്ട പ്രതിപക്ഷ നേതാവാണ് ഇങ്ങനെ ന്യായീകരിച്ചത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യസംഭവമാണിത്‌. എത്രമാത്രം അപകടകരമാണിത്‌. ഡോക്ടർക്ക് ഒരു കുടുംബമില്ലേ. ആരെക്കുറിച്ചും ഇങ്ങനെ പ്രവർത്തിച്ചുകൂടെ. ഇതൊക്കെ വീടുകളിൽ ഉണ്ടാക്കുന്ന ദുഃഖം കാണാൻപോലും കോൺഗ്രസ്‌ നേതാക്കൾക്ക്‌ കഴിയുന്നില്ല. രാഷ്ട്രീയം പറയാൻ യുഡിഎഫ് തയ്യാറാകണം. എൽഡിഎഫിനെ ചെണ്ട കൊട്ടി തോൽപ്പിക്കണമെന്ന്‌ ഒരു കോൺഗ്രസ് നേതാവ്‌ പറഞ്ഞു. എന്നാൽ, നിങ്ങളെ ബാൻഡുകൊട്ടി തോൽപ്പിക്കുമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.