Skip to main content

കേരളത്തിന്റെ ഇരട്ട എഞ്ചിനായ കിഫ്ബിയെ തകർക്കാനാണ് കേന്ദ്ര സർക്കാർ കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത്

വികസനം ഉറപ്പുവരുത്തുന്നതിന് കേരളത്തിന് ഇരട്ട എഞ്ചിനുള്ള സർക്കാർ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരിക്കുന്നു. അതേ കേരളത്തിന്റെ വികസനത്തിന്റെ വേഗതയും ഗുണവും ഇനിയും ഉയർത്തേണ്ടതുണ്ട്. ഇതാണ് നവകേരള സങ്കൽപ്പത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. പ്രധാനമന്ത്രി പ്രകീർത്തിച്ച ഇരട്ട എഞ്ചിനുള്ള ബിജെപി സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ സമീപനമാണ്. ഇതു മനസിലാക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം കേരളത്തെയും ഗുജറാത്തിനെയും താരതമ്യപ്പെടുത്തുകയാണ്.

2020-21-ൽ ഗുജറാത്തിലെ പ്രതിശീർഷ വരുമാനം 2.36 ലക്ഷം രൂപയാണ്. കേരളത്തിലേത് 2.05 ലക്ഷം രൂപയും. കോവിഡു കാലത്തെ ഏറ്റവും രൂക്ഷമായ വരുമാനയിടിവ് കേരളത്തിലായിരുന്നു. അല്ലാത്തപക്ഷം രണ്ടും തുല്യമായിരുന്നേനെ. ചുരുക്കത്തിൽ പ്രതിശീർഷവരുമാനം എടുത്താൽ ഗുജറാത്തും കേരളവും ഒരേ നിലയിലാണ്. എന്നാൽ കേരളത്തിലെ കൂലി 800 രൂപയാണ്. ഗുജറാത്തിലേത് 280 രൂപയും. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ശുചിമുറി, ഗ്രാമീണ റോഡുകൾ, ക്ഷേമ പെൻഷനുകൾ എന്നു തുടങ്ങി സാധാരണക്കാരുടെ ക്ഷേമനില പരിശോധിച്ചാൽ ഗുജറാത്തിനേക്കാൾ എത്രയോ മുന്നിലാണു കേരളം. ഏതാണ് മികച്ച വികസന മാതൃക? അതേസമയം ഗുജറാത്തിലെപ്പോലെ ആധുനിക വ്യവസായങ്ങൾ കേരളത്തിൽ ഇല്ല. പശ്ചാത്തലസൗകര്യങ്ങളിൽ പിന്നോക്കമാണ്. ഈ ദൗർബല്യം തിരുത്തുന്നതിനായി പശ്ചാത്തലസൗകര്യങ്ങളിൽ വലിയ മുതൽമുടക്ക് ഉറപ്പുവരുത്താനാണ് കിഫ്ബി സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിന്റെ ഇരട്ട എഞ്ചിനാണ് കിഫ്ബി. ഇതിനെ തകർക്കാനാണ് കേന്ദ്ര സർക്കാർ കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത്. എന്നിട്ട് കേരളത്തിൽവന്ന് ഇരട്ട എഞ്ചിനുള്ള സർക്കാരിനുവേണ്ടി പ്രധാനമന്ത്രി വാദിക്കുന്നത് വലിയൊരു വിരോധാഭാസമാണ്.

സ. ടി എം തോമസ് ഐസക്

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.