Skip to main content

ഇന്ത്യൻ ഫാഷിസ്റ്റുകൾ ശാസ്ത്രത്തിനും ആധുനിക വിജ്ഞാനത്തിനും പുരോഗതിക്കും എതിരാണെന്ന് പാഠപുസ്തകങ്ങളിൽ നടത്തുന്ന ഇടപെടലുകൾ തെളിയിക്കുന്നു

ഇന്ത്യൻ ഫാഷിസ്റ്റുകൾ ശാസ്ത്രത്തിനും ആധുനിക വിജ്ഞാനത്തിനും പുരോഗതിക്കും എതിരാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് പാഠപുസ്തകങ്ങളിൽ അവർ നടത്തുന്ന ഇടപെടലുകൾ.

ചരിത്രപാഠപുസ്തകങ്ങളിലെ ഇടപെടലുകൾക്ക് ശേഷം ഇപ്പോഴിതാ എൻസിഇആർടിയുടെ 9, 10 ക്ലാസുകളിലെ സയൻസ് പാഠപുസ്തകങ്ങളിൽ നിന്ന് പരിണാമത്തെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്തിരിക്കുന്നു. 11, 12 ക്ലാസുകളിലെ പരിണാമവും പാരമ്പര്യവും എന്ന ആദ്യ അദ്ധ്യായം പാരമ്പര്യത്തെക്കുറിച്ചുള്ള ഒന്നാക്കി മാറ്റുകയും ചെയ്തു. ഡാർവിനെക്കുറിച്ചുള്ള ഒരു ബോക്സിൽ കൊടുത്തിരിക്കുന്ന വിവരം പോലും ഒഴിവാക്കി.

പരിണാമസിദ്ധാന്തത്തെക്കുറിച്ചും ഡാർവിനെക്കുറിച്ചും പഠിക്കാതെ ആധുനിക ശാസ്ത്രം പഠിക്കാനാവില്ല. ജീവികളെ ഇങ്ങനെ ആരും സൃഷ്ടിച്ചതല്ല, അവ പരിണമിച്ചുണ്ടായതാണെന്ന് സ്ഥാപിച്ചെടുത്തത് ഡാർവിൻ ആണ്. ഭൂമി പരന്നതല്ല, ഒരു ഗോളമാണ്, ഭൂമിക്ക് ചുറ്റും പ്രപഞ്ചം കറങ്ങുകയല്ല, സൗരയൂഥത്തിൻറെ കേന്ദ്രം സൂര്യൻ ആണ് എന്ന് ഒക്കെ ശാസ്ത്രഞ്ജർ സ്ഥാപിച്ചെടുത്തതുപോലെ സർവപ്രധാനമാണ് പരിണാമസിദ്ധാന്തം. മാത്രല്ല, കാൾ മാർക്സ് ഉൾപ്പെടെയുള്ളവരുടെ ശാസ്ത്രീയ ചിന്തകൾക്കെല്ലാം കൂടുതൽ ശക്തിപകരാനും ഡാർവിൻ മുന്നോട്ടുവച്ച വിപ്ലവകരമായചിന്തസഹായകമായി. ഇക്കാര്യത്തിൽ കേന്ദ്ര ബിജെപി സർക്കാർ തെറ്റുതിരുത്തണമെന്ന് ഇന്ത്യയിലെ ശാസ്ത്രജ്ഞസമൂഹവും വിദ്യാഭ്യാസവിചക്ഷ്ണരും എല്ലാം ആവശ്യപ്പെട്ടിട്ടും അവർ കുലുങ്ങിയിട്ടില്ല. വലിയ ജനകീയ പ്രക്ഷോഭത്തിലൂടെ ഈ പിന്തിരിപ്പൻ തീരുമാനങ്ങളെ തിരുത്തിയില്ല എങ്കിൽ നമ്മുടെ രാജ്യത്തെ അത് വലിയ തോതിൽ പിന്നോട്ടടിക്കും.



 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.