Skip to main content

ഇന്ത്യയിലെ തൊഴിലാളിവർഗം അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നു

ഇന്ത്യയിലെ തൊഴിലാളിവർഗം അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു വെല്ലുവിളി നേരിടുന്ന കാലമാണ് നിലവിലുള്ളത്. തൊഴിലവകാശങ്ങൾ നിസ്സങ്കോചം കൂടുതലായി ഹനിക്കപ്പെടുന്നു. കൂടാതെ തൊഴിലവസരം തന്നെ അനിയന്ത്രിതമായ ലാഭാസക്തിമൂലം വെട്ടിക്കുറച്ചുകൊണ്ട് തൊഴിലാളികളെ കൂടുതൽ ഞെരുക്കുന്നു.

യൂണിയൻ സർക്കാരിൽ നിലവിലുള്ള പത്തുലക്ഷത്തിലധികം ഒഴിവുകൾ നികത്തുന്നില്ല. സൈന്യത്തിൽ പോലും കരാർ നിയമനം കൊണ്ടു വന്നു. ഈ അവസ്ഥ സ്വകാര്യ മേഖലയിലെയും തൊഴിൽ അവസരങ്ങൾ വെട്ടിക്കുറയ്ക്കാനും ഉള്ളവ തന്നെ അവകാശങ്ങളോ ജോലി സ്ഥിരതയോ ഇല്ലാത്ത കരാർ നിയമനങ്ങളാക്കാനും അവസരം നൽകുന്നു. കൃത്രിമമായിക്കൂടി സൃഷ്ടിച്ച തൊഴിലില്ലായ്മയാണ് മുതലാളിത്തത്തിന് എന്നും കൂടുതൽ വിലപേശൽ ശേഷി നൽകുന്നത്.

ഇന്ത്യയിൽ ഇന്ന് പരിമിതമായെങ്കിലും ഉള്ള തൊഴിലാളിപക്ഷ തൊഴിൽബന്ധ നിയമങ്ങൾ റദ്ദ് ചെയ്യാനുള്ള നീക്കവും നടക്കുന്നു. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ത്യാഗപൂർണ്ണമായ സമരപരമ്പരകളിലുടെ കൈവരിച്ച തൊഴിലവകാശങ്ങളാണ് ഇത്തരത്തിൽ തട്ടിപ്പറിക്കുന്നത്. ശതകോടീശ്വരന്മാരുടെ കൊടുംചൂഷണം നിർബാധം തുടരുവാൻ സർവ്വതന്ത്ര സ്വാതന്ത്ര്യമൊരുക്കാനാണ് ഇതെല്ലാമെന്നതിൽ സംശയമില്ല. ഇതിന്റെ ഭാഗമായി സംഘടിക്കാനും അവകാശങ്ങൾക്കായി സമരം ചെയ്യാനുള്ള തൊഴിലാളികളുടെ പ്രാഥമികമായ മൌലികാവകാശവും നരേന്ദ്ര മോദി സർക്കാരിന് കീഴിൽ തടയപ്പെടുന്നു.

ഇന്ത്യയിലെ എഴുപത് ശതമാനം തപാൽ ജീവനക്കാരുടെ പിന്തുണയുള്ള യൂണിയന്റെ അംഗീകാരം അപഹാസ്യമായ തൊടുന്യായം പറഞ്ഞ് പിൻവലിച്ചതാണ് ഈ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളിലെ ഏറ്റവും ഒടുവിലത്തേത്.

തൊഴിലാളിവർഗം അതുകൊണ്ട് കൂടുതൽ ചങ്കുറപ്പോടെ, നിശ്ചയദാർഢ്യത്തോടെ സംഘടിതരായി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്നതാണ് ഈ മെയ്ദിനത്തിന്റെ സന്ദേശം.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.