Skip to main content

പൊതുവിതരണത്തിന് ചെലവഴിച്ച തുക

പൊതുവിതരണത്തിനായി യുഡിഎഫ് സർക്കാർ (2011-16) ചെലവഴിച്ചത് 5242 കോടി രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ എല്‍ഡിഎഫ് സർക്കാർ (2016-21) അതിലും രണ്ടിരട്ടിയിൽ മേലെയാണ് ചെലവഴിച്ചത് (10697 കോടി രൂപ). ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം രണ്ടു വർഷത്തിൽ പൊതുവിരണത്തിനായി 4000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. അത് ചെലവഴിക്കുകയും ചെയ്തു.

ഉത്സവകാലങ്ങളിൽ ഒരുക്കുന്ന ചന്തകൾ വഴി മാത്രമല്ല, സപ്ലൈകോ വില്‍പ്പനശാലകള്‍ വഴി 13 ഇനം അവശ്യസാധനങ്ങള്‍ നിയന്ത്രിത വിലയ്ക്ക് എൽഡിഎഫ് സർക്കാർ നല്‍കിവരുന്നുണ്ട്. 80 ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍കടകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. വിലക്കയറ്റം തടയാന്‍ 2000 കോടി രൂപയാണ് ഈ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. പൊതുവിതരണവും അതിലൂടെ വിലക്കയറ്റം നിയന്ത്രിക്കലും ഉറപ്പു വരുത്തിക്കൊണ്ടാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്.

 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.