Skip to main content

മാധ്യമ സ്ഥാപനങ്ങൾ ബിജെപിയ്‌ക്ക് സ്വയം വിറ്റിരിക്കുകയാണ്

മാധ്യമ സ്ഥാപനങ്ങൾ ബിജെപിയ്‌ക്ക് സ്വയം വിറ്റിരിക്കുകയാണ്. മാധ്യമങ്ങൾ കേരള സർക്കാരിനെ താറടിച്ചു കാണിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ പശ്ചാതലത്തിലാണ് ഇടതുപക്ഷം ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ തയ്യാറായത്.

ഇന്ത്യയിലെ മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും ബിജെപി വിരുദ്ധ സർക്കാരായി മാറുകയാണ്. ബിജെപി അധികാരത്തിൽ ഏറിയ ശേഷം ലോക പണക്കാരിൽ 600ാം സ്ഥാനത്ത് കിടന്ന അദാനി ഇന്ന് ഒന്നാം സ്ഥാനത്ത് എത്തുന്ന സ്ഥിതിയായി.

നമ്മുടെ സർക്കാറിനെ എങ്ങനെയെങ്കിലും തകർക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. എന്നാൽ എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ഒരാൾ പോലും ഉണ്ടാകില്ല. എല്ലാവർക്കും തൊഴിൽ നൽകാനുള്ള പരിപാടിയും സർക്കാർ മുന്നോട്ട് വയ്ക്കുകയാണ്. ക്ഷേമപെൻഷൻ കൂട്ടും. വീട്ടമ്മമാർക്കും ക്ഷേമ പെൻഷൻ നൽകുക തന്നെ ചെയ്യും.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.