Skip to main content

തെരഞ്ഞെടുപ്പിൽ മതധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപിയും സംഘപരിവാറും ഏകസിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത്

തെരഞ്ഞെടുപ്പിൽ മതധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപിയും സംഘപരിവാറും ഏകസിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത്. മണിപ്പൂരിലെ കലാപം മാസങ്ങൾ പിന്നിട്ടിട്ടും നിയന്ത്രണ വിധേയമാക്കാത്തതിന്‌ പിന്നിൽ ഏക സിവിൽകോഡ് അജൻഡയാണ്‌. തെരുവിൽ മനുഷ്യർ കൊല്ലപ്പെടുകയും വീടുകൾ ചാമ്പലാക്കുകയും കൃഷിയിടങ്ങൾ കത്തിക്കുകയും ചെയ്‌തിട്ടും കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്. മണിപ്പൂർ കലാപം നിയന്ത്രിക്കാത്തതിൽ ദുരുഹതയുണ്ട്. ഏക സിവിൽ കോഡിന്റെ ആസൂത്രണ കേന്ദ്രമാക്കി മണിപ്പൂരിനെ സംഘപരിവാർ മാറ്റി. ജനങ്ങളെ രണ്ട് തട്ടിലാക്കാനും ഇതിലൂടെ കഴിഞ്ഞു. കലാപത്തിന് ഭരണകൂടത്തിന്റെ പ്രത്യക്ഷ പിന്തുണയാണ് സൈന്യത്തിന്റെ നിശബ്ദതയ്ക്ക് കാരണം. മനുഷ്യർ തെരുവോരങ്ങളിൽ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി മോദി ഒരക്ഷരം പോലും ഉരിയാടുന്നില്ല.

ഇന്ത്യയുടെ വൈവിധ്യങ്ങളെ തകർക്കുന്നതാണ് ഏക സിവിൽ കോഡ്. വർഗീയമായി ധ്രുവീകരണമുണ്ടാക്കി വോട്ടുബാങ്കുകൾ രൂപീകരിക്കാനാണ് സംഘപരിവാർ ശക്തികളുടെ ലക്ഷ്യം. വ്യക്തിനിയമങ്ങൾ പരിഷ്‌കരിക്കുമ്പോൾ ഒരോ വിഭാഗങ്ങളുമായി വിശദമായ ചർച്ച വേണം. 2025ഓടെ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനാണ് നീക്കം. ബിജെപിയുടെ വർഗീയതയ്‌ക്ക്‌ ബദലാകാൻ കോൺഗ്രസിന് കഴിയുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയമാണ് രാജ്യത്തിന് പ്രതീക്ഷ നൽകുന്നത്‌.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.