Skip to main content

വന്യജീവി സംരക്ഷണം ശാസ്ത്രീയമായി ചെയ്യേണ്ട ഒന്നാണ്, മോദിയുടെ പി ആർ എക്സർസൈസ് ആയിട്ടല്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വ്യക്തിപ്രഭാവവികസന പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ആഫ്രിക്കയിൽ നിന്ന് ഇരുപത് ചീറ്റപ്പുലികളെ എത്തിച്ചത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തിലാണ് അതുകൊണ്ട് ഇവയെ ഇന്ത്യയിൽ കൊണ്ടു വന്നത്. വന്യജീവി ഫോട്ടോഗ്രാഫറുടെ വേഷം കെട്ടി നരേന്ദ്ര മോദി അവിടെ ഫോട്ടോഗ്രാഫർമാരുടെ മുന്നിൽ സ്വയം പോസ് ചെയ്യുകയായിരുന്നു. ഈ പുലികൾക്ക് പേരിടാൻ ജനങ്ങളോട് ആവശ്യപ്പെടുക തുടങ്ങിയ പി ആർ യജ്ഞങ്ങളും ഉണ്ടായിരുന്നു.

മനുഷ്യവംശം സഹസ്രാബ്ദങ്ങളിലൂടെ ഭൂമിയിൽ പടർന്നതിനനുസരിച്ച് കാട് കുറയുകയും വന്യജീവികളെ സംരക്ഷിക്കാനായി പ്രത്യേക വനമേഖലകളും മറ്റും ലോകമെമ്പാടും നിയമം മൂലം നിർണ്ണയിച്ച് സംരക്ഷിക്കേണ്ടി വരികയും ചെയ്തു. വന്യജീവികളെ സംരക്ഷിക്കേണ്ടത് നമ്മുടെ തന്നെ നിലനില്പിന് ആവശ്യമാണ് എന്ന തിരിച്ചറിവ് ഇന്ന് മനുഷ്യരാശിക്കുണ്ട്. ഒരു ജീവി ചത്തൊടുങ്ങി മനുഷ്യരാശിയുടെ നിലനില്പ് എന്ന ഒന്നില്ല.

എന്നാൽ ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളാനാവുന്ന വ്യക്തി എന്ന് ഇതുവരെ തെളിയിച്ചിട്ടില്ലാത്ത നരേന്ദ്ര മോദിയെപ്പോലെ ഒരാൾ ഒരു പി ആർ എക്സർസൈസ് ആയി പുലികളിക്കിറങ്ങുന്നത് തികച്ചും അനാശാസ്യമാണ്. വന്യജീവി സംരക്ഷണം ശാസ്ത്രീയമായി ചെയ്യേണ്ട ഒന്നാണ്. അല്ലാതെ മോദി ചെയ്യുന്ന പോലെ ചെയ്താൽ ഇപ്പോൾ സംഭവിച്ചതുപോലെ ചീറ്റപ്പുലികളുടെ വംശനാശത്തിന് സംഭാവന ചെയ്യുകയാവും ഫലം.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.