Skip to main content

രാജ്യത്ത്‌ സംഭവിക്കുന്നത്‌ ജനാധിപത്യത്തിന്റെ മരണം

രാജ്യത്ത്‌ സംഭവിക്കുന്നത്‌ ജനാധിപത്യത്തിന്റെ മരണമാണ്. ജനാധിപത്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന അമിതാധികാര പ്രയോഗമാണ്‌ കേന്ദ്രസർക്കാർ നടത്തുന്നത്‌. ഭരണഘടന, മതനിരപേക്ഷത, ജുഡീഷ്യറി, പാർലമെന്ററി തുടങ്ങി എല്ലാ സംവിധാനങ്ങളും നോക്കുകുത്തിയായി മാറുകയാണ്‌.

അധികാരം നിലനിർത്താൻ കേന്ദ്ര അന്വേഷണ ഏജൻസികളെ പച്ചയായി ദുർവിനിയോഗിക്കുന്നു. സാധാരണക്കാരെ തിരിഞ്ഞുനോക്കാത്ത, വർഗീയതയിലൂന്നിയുള്ള കേന്ദ്ര ഭരണ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്ന കൈകൾ ഉയരാൻ പാടില്ലെന്ന സംഘപരിവാർ അജണ്ടയാണ്‌ ഈ കേന്ദ്രസർക്കാരിന്റെ അധികാര ദുർവിനിയോഗത്തിലൂടെ നടപ്പാകുന്നത്‌.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നേയുള്ള അന്വേഷണ പ്രഹസനങ്ങളാണ്‌ കേന്ദ്ര ഏജൻസികളുടെ നേതൃത്വത്തിൽ നടക്കുന്നത്‌. ഇഡിയും സിബിഐയും ഉൾപ്പെടെ ഇതുവരെ രജിസ്‌റ്റർ ചെയ്‌ത 5904 കേസുകളിൽ കേവലം അരശതമാനത്തിൽ താഴെ കേസുകൾ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്ന യാഥാർഥ്യം തിരിച്ചറിയണം.

ഉത്തരേന്ത്യയിലെ തുലാസിലിട്ട്‌ കേരളത്തിലെ കാര്യങ്ങളെ അളക്കരുത്‌. തെറ്റായ രീതിയിലോ ബിനാമിയെവച്ചോ പണമുണ്ടാക്കാൻ ഒരു കമ്യൂണിസ്‌റ്റുകാരനും കഴിയില്ല. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള 101 ശതമാനം ജാഗ്രതയുള്ള പാർടിയാണിത്‌. മാധ്യമങ്ങളെ കൂട്ടുപുടിച്ച്‌ എസി മൊയ്‌തീന്റെ വീട്ടിൽ ഇഡി 22 മണിക്കൂർ നടത്തിയ പരിശോധനയിൽ ഇഎംഎസിന്റെ സമ്പൂർണ കൃതികൾ വായിക്കാൻ കഴിഞ്ഞത്‌ മാത്രമാകും അവർക്ക്‌ ആകെ ഉണ്ടായ നേട്ടം. തിരക്കഥ നേരത്തേ തയ്യാറാക്കിയുള്ള പരിശോധനയിൽ എസി മൊയ്‌തീന്‌ ഒന്നും സംഭവിക്കില്ല.

കേന്ദ്ര സർക്കാരിന്റെ ദുഷ്‌ചെയ്‌തികൾക്കെതിരെ ഇടതുപക്ഷം കൈയുയർത്തുകതന്നെ ചെയ്യും.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.