Skip to main content

കുത്തക ടയർ കമ്പനികൾ റബർ കർഷകരെ വഞ്ചിച്ചുണ്ടാക്കിയ കോടികൾ പിഴയായി കർഷകർക്ക് മടക്കി നൽകണമെന്ന് ആവശ്യപ്പെടാൻ കോൺഗ്രസ്‌ തയ്യാറാണോ?

കുത്തക ടയർ കമ്പനികൾ റബർ കർഷകരെ വഞ്ചിച്ചുണ്ടാക്കിയ കോടികൾ പിഴയായി ഈടാക്കണമെന്നാണ് കോമ്പറ്റീഷൻ കമീഷൻ ഉത്തരവ്. 622 കോടി രൂപയാണ്‌ എംആർഎഫിന്‌ പിഴയിട്ടത്‌. ഇവരടക്കം ടയർ കുത്തകകൾ കർഷകരെ വഞ്ചിച്ചതിന്‌ പിഴ ഈടാക്കി കർഷകർക്ക്‌ മടക്കിനൽകണമെന്ന് ഒരേ സ്വരത്തിൽ പറയണം. അതിനു കോൺഗ്രസ്‌ തയ്യാറാണോ?

ടയർ കമ്പനികളെ നിയന്ത്രിക്കുന്ന കോമ്പറ്റീഷൻ കമീഷൻ കൊള്ളലാഭം കൊയ്യുന്നവയുടെ വഞ്ചന കണക്കുസഹിതമാണ്‌ തുറന്നുകാട്ടിയത്‌. പ്രധാന ടയർ കമ്പനികൾ 1,788 കോടി പിഴയടയ്‌ക്കാനായിരുന്നു ഉത്തരവ്‌. അവർ അപ്പീലിനുപോയി. നാഷണൽ കമ്പനി ട്രിബൂണൽ ആ വിധി അസ്ഥിരപ്പെടുത്തി. എന്നാൽ കമീഷൻ സുപ്രീംകോടതിയെ സമീപിച്ചു.

നല്ല വരുമാനമുണ്ടായിരുന്ന റബർ മേഖലയെ തകർത്തത്‌ കോൺഗ്രസ്‌ കൊണ്ടുവന്ന ആസിയൻ കരാറാണ്‌. അരലക്ഷം കോടിയിലധികം വരുമാന നഷ്‌ടമാണ്‌ റബർ മേഖലയ്‌ക്കുണ്ടായത്‌. കരാറിന്റെ നേട്ടം കുത്തക ടയർ കമ്പനികൾക്കു മാത്രമാണ്‌. കിലോയിൽ നൂറു രൂപയുടെ കുറവുവന്നപ്പോൾ പ്രതിവർഷം 7,000 കോടിയുടെ നഷ്‌ടമാണുണ്ടാകുന്നത്‌. ആസിയൻ കരാർ മൂലം കുടുംബത്തിനും നാടിനുമുണ്ടായ നഷ്ടം മനസ്സിലാക്കണം. 22 ശതമാനത്തോളം റബർ കൃഷിയുണ്ടായിരുന്ന നാടാണിത്‌. 5,57,000 ലക്ഷം ടണ്ണായിരുന്നു ഉൽപ്പാദനം.

അന്നേ ആസിയൻ കരാറിന്റെ ദോഷം എൽഡിഎഫ്‌ പറഞ്ഞു. ഈ കരാർ നാണ്യവിളകളുടെ ഘാതകനാണെന്ന്‌ എൽഡിഎഫ്‌ മുന്നറിയിപ്പ്‌ തന്നിരുന്നു. കരാർ ഒപ്പിട്ടത്‌ തെറ്റാണെന്ന്‌ കോൺഗ്രസും ഒപ്പമുള്ളവരും സമ്മതിക്കുമോ? തെറ്റുതിരുത്തി കരാർ റദ്ദുചെയ്യണമെന്ന്‌ കേരളത്തിന്‌ ഒന്നിച്ച്‌ ആവശ്യപ്പെടാം.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.