Skip to main content

സഖാവ് ഹോചിമിൻ ദിനം

വിയറ്റ്നാം വിമോചന നായകന്‍ സഖാവ് ഹോചിമിൻ അന്തരിച്ചിട്ട് ഇന്നേക്ക് 54 വർഷം.

വിയറ്റ്നാമിൽ കമ്മ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ സ. ഹോചിമിൻ വിവിധ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് അധിനിവേശ ശക്തികൾക്കെതിരായ വിയറ്റ്നാം ജനതയുടെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ മുന്നിൽ നിന്നു. ജപ്പാൻ, ഫ്രാൻസ്, അമേരിക്ക എന്നീ മൂന്ന് പ്രബല ശക്തികൾക്കെതിരെ കമ്മ്യൂണിസ്റ്റ് പാർടി നടത്തിയ പ്രക്ഷോഭങ്ങളും വിജയവും ഏകീകൃത വിയറ്റ്നാം രൂപീകരണവും ഇപ്പോഴും ആവേശകരമായ ഓർമ്മകളാണ്.

ജപ്പാനെതിരായ യുദ്ധം കഴിഞ്ഞ് വീണ്ടും പത്ത് വർഷത്തോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഫ്രഞ്ച് സേനയെ കമ്മ്യൂണിസ്റ്റ് പാർടിയും ജനങ്ങളും പരാജയപ്പെടുത്തുന്നത്. ഇതോടെയാണ് ലോകപോലീസ് ചമയുന്ന അമേരിക്ക നേരിട്ട് വിയറ്റ്നാമിനെതിരെ രംഗത്തെത്തുന്നത്. തുടർന്ന് രണ്ടുപതിറ്റാണ്ടോളം അമേരിക്ക സർവ്വസന്നാഹങ്ങളുമായി കമ്മ്യൂണിസ്റ്റ് പാർടിക്കും വിയറ്റ്നാം ജനതക്കുമെതിരെ ആക്രമണം അഴിച്ചുവിട്ടെങ്കിലും പരാജയപ്പെട്ടു. വിയറ്റ്നാം ഏകീകരിക്കപ്പെട്ടു. ഏകീകൃത വിയറ്റ്നാം രൂപീകരണത്തിന് മുൻപ് സ. ഹോചിമിൻ മരണപ്പെട്ടിരുന്നു. 1969 സെപ്തംബർ 2നാണ് സഖാവ് മരണമടഞ്ഞത്.

സ. ഹോചിമിൻ തന്റെ രാജ്യത്തിന്റെ മൂർത്തമായ അവസ്ഥകളെക്കുറിച്ച് സമഗ്രമായ അറിവും, പ്രത്യയശാസ്ത്രത്തെക്കുറിച്ചും സംഘടനയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും, ജനങ്ങളിൽ അപാരമായ വിശ്വാസവും ഉണ്ടായിരുന്നു. വിപ്ലവം ഒരു ശാസ്ത്രവും കലയുമാണ് എന്ന് തന്റെ ജീവിതത്തിലൂടെ അദ്ദേഹം വ്യക്തമായി കാണിച്ചുതന്നു. സിദ്ധാന്തത്തെ പ്രയോഗവുമായി സമന്വയിപ്പിച്ച്, ഹോചിമിൻ വിയറ്റ്നാമിൽ കമ്മ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുകയും എല്ലാ തരത്തിലുള്ള അടിച്ചമർത്തലുകൾക്കുമെതിരെ ജനങ്ങളെ അണിനിരത്തി തന്റെ രാജ്യത്തെ വിജയത്തിലേക്ക് നയിക്കുകയുമായിരുന്നു.

സഖാവിന്റെ മരണശേഷം വിയറ്റ്നാമിനെ കമ്മ്യൂണിസ്റ്റ് മുക്തമാക്കാമെന്ന അമേരിക്കയുടെ ആഗ്രഹം ഇപ്പോഴും സ്വപ്നമായി മാത്രം നിലനിൽക്കുകയാണ്. പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ച് നാടിന് ചേർന്ന രീതിയിൽ വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർടി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി മുന്നോട്ടുപോകുന്നു. ലോകമാകെയുള്ള മനുഷ്യരാശിക്ക് വിമോചന പ്രതീക്ഷയുടെ ശുക്രനക്ഷത്രമാണ് സ. ഹോചിമിനും അദ്ദേഹത്തിന്റെ വിയറ്റ്നാമും. 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.