Skip to main content

രാജ്യത്തെ ഇരുട്ടിലേക്ക്‌ നയിക്കുന്ന വെറുപ്പിന്റെ പ്രചാരകരെ ഭരണത്തിൽ നിന്ന് ഇറക്കിവിടണം

വെറുപ്പിന്റെ അന്തരീക്ഷം മാറ്റി, സാഹോദര്യവും സ്‌നേഹവും ഉൾപ്പെടെ സമാധാനപരമായി ഭരണം നടക്കുന്ന രാജ്യമായി ഇന്ത്യ മാറണം. രാജ്യം ഭരിക്കുന്നത്‌ വെറുപ്പിന്റെ വക്താക്കളാണ്‌. ഈ ഭരണം ഇല്ലാതാക്കണം.

ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള നീക്കമാണ്‌ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്നത്‌. ഇതിനെ മറികടക്കാനാണ്‌ പ്രതിപക്ഷ പാർടികൾ ചേർന്ന്‌ ‘ഇന്ത്യ’ എന്ന മതനിരപേക്ഷസഖ്യം രൂപീകരിച്ചിട്ടുള്ളത്‌. മതവാദികളെ ഭരണത്തിൽനിന്ന്‌ ഇറക്കിവിടുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.

രാജ്യത്തെ ഇരുട്ടിലേക്ക്‌ നയിക്കുന്ന രാഷ്‌ട്രീയ കാലഘട്ടത്തിൽ, പെൺകുട്ടികൾ കൂടുതൽ ഊർജസ്വലരായി മുൻനിരയിലേക്ക്‌ വരണം. ഇന്ത്യയെ മതരാഷ്‌ട്രമാക്കി മാറ്റുന്നതിനെതിരെ ആർദ്രമായ മനസ്സോടെ, പഠനത്തോടൊപ്പം, വിദ്യാർഥിനികളും ഉണ്ടാകണം. പരിഷ്‌കാരത്തിന്റെ പേരുപറഞ്ഞ്‌ പാഠപുസ്‌തകങ്ങളിൽപോലും മനുസ്‌മൃതി കുത്തിനിറയ്‌ക്കാനുള്ള ആസൂത്രിത നീക്കമാണ്‌ നടക്കുന്നത്‌. സ്‌ത്രീയെ വെറും ഉപഭോഗവസ്‌തുവായി കാണുന്ന മനുസ്‌മൃതിയിൽ ഊന്നിയുള്ള വിദ്യാഭ്യാസനയത്തിനെതിരെ ശാസ്‌ത്രബോധത്തിൽ ഊന്നിയുള്ള പോരാട്ടത്തിന്‌ പൊതുസമൂഹം തയ്യാറാകണം.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.