Skip to main content

റബ്ബർ കർഷകരെ ദുരിതക്കയത്തിൽ തള്ളിയിട്ട കോൺഗ്രസ്സും ബിജെപിയും മൗനത്തിൽ

കേരളത്തിന്റെ സുപ്രധാന നാണ്യവിളയായ റബ്ബറിന്റെ കൃഷി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കോൺഗ്രസും ബിജെപിയും നേതൃത്വം നൽകിയ വലതുപക്ഷ സർക്കാരുകളുടെ കോർപ്പറേറ്റ് അനുകൂല നയങ്ങളുടേയും അവരേർപ്പെട്ട ആസിയാൻ കരാറുൾപ്പെടെയുള്ള അന്താരാഷ്ട്ര വാണിജ്യ കരാറുകളുടേയും ഫലമായി റബ്ബർ കർഷകർ ചരിത്രത്തിലിതു വരെയില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. എന്നാൽ റബ്ബർ കർഷകർ ദുരിതങ്ങൾ നേരിടുന്ന ഘട്ടത്തിൽ അതിനെ കൂടുതൽ ആഴത്തിലേയ്ക്ക് തള്ളി വിടുന്ന വെട്ടിപ്പാണ് ടയർ കമ്പനികൾ നടത്തുന്നതെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) തന്നെ കണ്ടെത്തിയിരിക്കുന്നു.

എം.ആർ.എഫ്, ജെകെ, അപ്പോളോ, സിയറ്റ്, ബിർല തുടങ്ങിയ കുത്തക ടയർ കമ്പനികളും അവരുടെ കോർപ്പറേറ്റ് കൂട്ടായ്മയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേർസ് അസോസിയേഷനും (ATMA) ചേർന്ന് രാജ്യത്തെ മത്സര നിയമങ്ങൾക്കു വിരുദ്ധമായി കാർട്ടൽ രൂപീകരിക്കുകയും ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന റബ്ബറിന്റെ വില ഉയരാതിരിക്കാനുള്ള നടപടികൾ സംയുക്തമായി സ്വീകരിക്കുകയും ചെയ്തു. റബ്ബറിന്റെ വില വളരെയധികം കുറഞ്ഞിട്ടും ടയറിന്റെ വില കുത്തനെ ഉയർത്തി ഉപഭോക്താക്കളെ കൂടി വഞ്ചിച്ച കമ്പനികൾക്ക് 1788 കോടി രൂപയുടെ പിഴയാണ് സിസിഐ ചുമത്തിയിരിക്കുന്നത്.

ഈ തുക കർഷകർക്കു അവകാശപ്പെട്ടതാണെന്നും അതവർക്കു തന്നെ നൽകണമെന്നും അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ റബ്ബർ കൃഷിയെ പ്രതിസന്ധിയിലാക്കിയ നയങ്ങൾ നടപ്പാക്കിയ കോൺഗ്രസും ബിജെപിയും ഇക്കാര്യത്തിൽ ഇപ്പോളും മൗനം പാലിക്കുകയാണ്. റബ്ബറിന്റെ പരിധികളില്ലാത്ത ഇറക്കുമതിയ്ക്ക് കാരണമായ അവർ പിന്തുണച്ച കരാറുകൾ പുന:പ്പരിശോധിച്ച് പിൻവലിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുകയാണ്.

ആദ്യകാലം മുതൽ തന്നെ ഈ നയങ്ങൾക്കെതിരെ ഇടതുപക്ഷം ഉന്നയിച്ച എതിർപ്പുകളും നടപ്പാക്കിയ പ്രക്ഷോഭങ്ങളും കൂടുതൽ ആർജ്ജവത്തോടെ മുന്നോട്ടു കൊണ്ടുപോകേണ്ട ഘട്ടമാണിത്. ടയർ കമ്പനികളിൽ നിന്ന് ഈടാക്കുന്ന പിഴ കർഷകർക്ക് ലഭ്യമാക്കുക കരാറുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കുന്നതിനായി റബ്ബർ കർഷകരുടേയും കർഷകത്തൊഴിലാളികളുടെയും സൂക്ഷ്മ, ചെറുകിട വ്യവസായികളുടെയും കേരളത്തിന്റെയാകെ സാമ്പത്തിക മേഖലയുടേയും നന്മ മുൻനിർത്തി എല്ലാവരും കൈകോർക്കണം. കേരളത്തിലെ റബ്ബർ കാർഷിക രംഗത്തെ പ്രതിസന്ധികൾ പരിഹരിച്ച് മുന്നോട്ടു പോകാൻ നമുക്ക് പരിശ്രമിക്കാം.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.