Skip to main content

ഭരണഘടനയെ ബിജെപി അംഗീകരിക്കുന്നുണ്ടോ?

സനാതനധർമത്തെ ദ്രാവിഡപ്രസ്ഥാനത്തിൻറെ ചിന്തയ്ക്കനുസരിച്ച് വിമർശിച്ച ഉദയനിധി സ്റ്റാലിന് "വസ്തുതകൾ വച്ച് ഉചിതമായി മറുപടി നല്കണം," എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞതായാണ് ഇന്നത്തെ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിൽ താഴെപ്പറയുന്ന കാര്യങ്ങൾക്കുള്ള മറുപടി ഉൾപ്പെടുത്തുമോ?

1. സനാതനധർമത്തിൻറെ അവിഭാജ്യ ഭാഗമാണ് വർണാശ്രമധർമം. വർണധർമത്തെ, അതായത് ജാതിവ്യവസ്ഥയെ, നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ? മനുഷ്യർ വിവിധ വർണങ്ങളിൽ (ജാതികളിൽ) ജനിക്കുന്നു, അവരവരുടെ ജാതികൾക്ക് നിശ്ചയിച്ച ധർമങ്ങൾ നിർവഹിക്കുന്നു എന്നാണോ നിങ്ങളുടെ അഭിപ്രായം? ഗ്രന്ഥങ്ങളിൽ പറയുന്ന മനുഷ്യത്വവിരുദ്ധമായ ജാതിവിവേചനചിന്തകൾ ഇന്നും തുടരണമോ?

2. 'നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി'; 'ശൂദ്രമക്ഷരസംയുക്തം ദൂരതഃ പരിവർജയേൽ' തുടങ്ങിയ മനുഷ്യവിരുദ്ധമായ ആശയങ്ങൾ സനാതനധർമ്മത്തിന്റെ പേരിലാണ് ഇന്ത്യയിൽ അടിച്ചേല്പിക്കപ്പെടുന്നത് എന്നകാര്യം പ്രധാനമന്ത്രിക്ക് അറിയാത്തതാണോ?

ശൂദ്രൻ അക്ഷരം പഠിക്കരുത് എന്നും പഞ്ചമജാതികൾക്കും സ്ത്രീകൾക്കും മനുഷ്യാവകാശങ്ങൾ ഇല്ല എന്നും പ്രധാനമന്ത്രി ഇന്നും കരുതുന്നുണ്ടോ?

3. നാരായണഗുരു പോലെയുള്ള ഹിന്ദുമതപരിഷ്കർത്താക്കളെ നിങ്ങൾ തള്ളിപ്പറയുമോ? ഗുരു സനാതനധർമത്തെ തള്ളിപ്പറഞ്ഞുവല്ലോ.

4 . നവോത്ഥാന പ്രസ്ഥാനങ്ങളുടെ മൂല്യങ്ങളുമായി ഇന്ന് ഒരു ഹിന്ദു മതവിശ്വാസിക്ക് ജീവിക്കാമോ? അതോ, സനാതനികൾ എന്ന് അവകാശപ്പെടുന്നവരുടെ ജാതി വിവേചനം, സ്ത്രീ വിരുദ്ധത എന്നിവ ഇല്ലാതെ ഹിന്ദു മതവിശ്വാസി ആകാൻ കഴിയില്ല എന്നാണോ നിങ്ങളുടെ വാദം?

5. ഇന്ത്യൻ ഭരണഘടന മനുഷ്യതുല്യത അടിസ്ഥാനമാക്കിയുള്ളതാണ്. സനാതനധർമത്തിന്റെ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടാനാവാത്തവയാണെങ്കിൽ നിങ്ങൾ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നുണ്ടോ? ഇനി സനാതനധർമത്തിന്റെ ആശയങ്ങൾ പരിഷ്കരിക്കപ്പെടാവുന്നത് ആണെങ്കിൽ ഏതൊക്കെ പരിഷ്കരിക്കാം? ബ്രാഹ്മണാധിപത്യം പരിഷ്കരിക്കപ്പെടാവുന്നതാണോ?

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.