Skip to main content

എച്ച്‌എൽഎല്ലും കുത്തകകൾക്ക്

തുടർച്ചയായി ലാഭമുണ്ടാക്കുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനം എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ്‌ സ്വകാര്യ കുത്തകകൾക്ക്‌ തീറെഴുതാനുള്ള നടപടി വേഗത്തിലാക്കി കേന്ദ്ര സർക്കാർ. സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ താൽപ്പര്യം അറിയിച്ചെങ്കിലും അനുവദിക്കാതെയാണ്‌ സ്ഥാപനത്തെ വിൽപ്പനയ്‌ക്കുവച്ചത്‌. 22ന്‌ ഫിനാൻസ്‌ ബിഡ്‌ തുറക്കുന്നതോടെ നടപടി പൂർണമാകും. അദാനി ഗ്രൂപ്പ്‌, പിരമൽ ഗ്രൂപ്പ്‌, അപ്പോളോ ഹോസ്‌പിറ്റൽസ്‌, മേഘാ എൻജിനിയറിങ്‌ എന്നീ കമ്പനികളാണ്‌ എച്ച്‌എൽഎൽ ഏറ്റെടുക്കാൻ താൽപ്പര്യം അറിയിച്ചിട്ടുള്ളത്‌.

കേന്ദ്ര സർക്കാർ വിൽപ്പനയ്‌ക്കുവച്ച വെള്ളൂർ എച്ച്‌എൻഎൽ, കാസർകോട്‌ ഭെൽ എന്നീ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. രണ്ടു സ്ഥാപനവും മികവിലേക്ക്‌ കുതിക്കുകയാണ്‌. ഇതേ മാതൃകയിൽ എച്ച്‌എൽഎൽ ഏറ്റെടുക്കാൻ സംസ്ഥാനം താൽപ്പര്യമറിയിക്കുകയും ലേലത്തിൽ പങ്കെടുക്കാൻ കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിനോ ചുമതലപ്പെടുത്തുന്ന സ്ഥാപനങ്ങൾക്കോ ലേലത്തിൽ പങ്കെടുക്കാനുള്ള അനുമതി കേന്ദ്രം നിഷേധിച്ചു.

തിരുവനന്തപുരം പേരൂർക്കടയിൽ സംസ്ഥാനം സൗജന്യമായി നൽകിയ 11.40 ഏക്കറിൽ 1966ലാണ്‌ എച്ച്‌എൽഎൽ പ്രവർത്തനം ആരംഭിച്ചത്‌. തുടർന്ന്‌ ആക്കുളം ഫാക്ടറിക്ക്‌ 7.14 ഏക്കറും കോന്നിയിൽ 4.8 ഏക്കറും പൂജപ്പുരയിൽ 1.10 ഏക്കറും പെരുമ്പാവൂരിൽ 3.1 ഏക്കറും കാക്കനാട്ട്‌ 0.8 ഏക്കറും ഭൂമി കൈമാറി. നിലവിൽ കേരളത്തിൽ ഏഴും കേരളത്തിനു പുറത്ത്‌ ഒമ്പതും സ്ഥാപനം എച്ച്‌എൽഎല്ലിനുണ്ട്‌. അഞ്ച്‌ സബ്‌സിഡിയറി കമ്പനിയുമുണ്ട്‌. ബ്ലഡ്‌ ബാഗുകൾ, സാനിറ്റൈസർ, ഗർഭനിരോധന ഉറകൾ, സാനിറ്ററി നാപ്‌കിൻ, സർജിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വലിയതോതിലുള്ള ഉൽപ്പാദനമുണ്ട്‌. കഴിഞ്ഞ നാലുവർഷം തുടർച്ചയായി ലാഭം നേടി. കഴിഞ്ഞവർഷം റെക്കോഡ്‌ വിറ്റുവരവോടെ 551.81 കോടി രൂപ ലാഭമുണ്ടാക്കി. കോവിഡ്‌കാലത്ത്‌ അടക്കം രാജ്യത്തിന്‌ വലിയതോതിൽ ആശ്വാസമെത്തിക്കാനും സ്ഥാപനത്തിനു കഴിഞ്ഞു

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.