Skip to main content

മലയാളത്തനിമയുടെ മഹോത്സവമായ ‘കേരളീയം’ ആവർത്തിക്കും

മലയാളത്തനിമയുടെ മഹോത്സവമായ ‘കേരളീയം’ ആദ്യപതിപ്പിന് കൊടിയിറങ്ങുകയാണ്. ഒരു ഭാഷാസമൂഹമെന്ന നിലയിൽ കേരളം കൈവരിച്ച സാമൂഹിക പുരോഗതിയെയും നമ്മുടെ നാടിന്റെ പ്രത്യേകതകളെയും ലോകത്തിന് മുന്നിലവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ട ആഘോഷപരിപാടികൾക്ക് ഇതോടെ വിരാമമായി. 42 വേദികളിലായി സംഘടിക്കപ്പെട്ട വിപുലമായ പരിപാടികൾ കേരളക്കരയെ അടയാളപ്പെടുത്തുന്ന സമഗ്രാവിഷ്കാരങ്ങളായി. കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളെ മേഖല തിരിച്ചു നടത്തിയ 25 സെമിനാറുകളിൽ അന്താരാഷ്ട്ര വിദഗ്ദ്ധർ സമ്മേളിച്ചു. കേരളത്തനിമയെ അടയാളപ്പെടുത്തുന്ന 25 പ്രദർശനങ്ങൾ, വിവിധ വേദികളിലായി നടന്ന ഭക്ഷ്യമേളകൾ, ഏഴുദിവസവും 30 ഓളം വേദികളിലായി നടന്ന കലാപരിപാടികൾ, മലയാളസിനിമയുടെ പരിണാമം അടയാളപ്പെടുത്തുന്ന ചലച്ചിത്രമേള, വർണ്ണാഭമായ ഫ്ലവർ ഷോ. കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ നീണ്ട ദീപാലങ്കാരങ്ങളും മറ്റ് അലങ്കാരപരിപാടികളുമെല്ലാം ‘കേരളീയ’ത്തെ ബൃഹത്തായ ആഘോഷവേളയാക്കി മാറ്റി.

വിവരണാതീതമായ പൊതുപങ്കാളിത്തമാണ് ഈ ഏഴുദിവസവും ‘കേരളീയ’ത്തിന്റെ പരിപാടികളിലുണ്ടായിരുന്നത്. കേരളത്തനിമയെ ആഘോഷിക്കുന്ന ഈ വലിയ ഉദ്യമത്തിൽ പങ്കുചേരാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. കേരളക്കരയുടെ സാംസ്‌കാരിക വൈശിഷ്ട്യം അടുത്തറിയാനും നാം കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കാനും പുരോഗതിയുടെ പാതയിൽ കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് ശക്തിപകരാനുമെത്തിയ ജനക്കൂട്ടം ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. കാലാവസ്ഥയുയർത്തിയ വെല്ലുവിളികളെ മറികടന്നുകൊണ്ടാണ് ഈ ജനസഞ്ചയമെത്തിയതെന്നത് പ്രശംസനീയമായ കാര്യമാണ്. അവർക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. ഈ പരിപാടി വിജയമാക്കാൻ അഹോരാത്രം പ്രയത്നിച്ച സർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൗരപ്രമുഖർ, സാംസ്‌കാരിക നായകന്മാർ, മറ്റനവധി മനുഷ്യർ, പോലീസ്-ഫയർ ഫോഴ്സ് ഉൾപ്പെട്ട സേനാ വിഭാഗങ്ങൾ, കെഎസ്ആർ ടിസി ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, വിദ്യാർത്ഥികൾ, വളന്റിയർമാർ,തുടങ്ങിയവരെയും അഭിനന്ദിക്കുന്നു.

ക്ഷേമപ്രവർത്തനങ്ങളിലും നൈപുണിയിലും അന്താരാഷ്ട്രാ നിലവാരം പുലർത്തുന്ന നവകേരളത്തെ പടുത്തുയർത്താനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് ‘കേരളീയം’ നൽകിയ ഉൾക്കാഴ്ചയും അനുഭവസമ്പത്തും ശക്തി പകരും. മിഴിവാർന്ന ആഘോഷങ്ങൾക്കും ഗൗരവമേറിയ ചർച്ചകൾക്കും സമൂഹ നിർമ്മിതിക്കും ഒറ്റക്കെട്ടായി നിന്നവരാണ് നമ്മൾ. ഈ ഐക്യവും മൈത്രിയും കൂടുതൽ ശക്തിപ്പെടുത്തി നമുക്ക് മുന്നേറാം.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.