Skip to main content

അർഹമായ നികുതി വിഹിതം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുന്നു

അർഹമായ നികുതി വിഹിതം നൽകാതെ കേന്ദ്ര സർക്കാർ സംസ്ഥാനസർക്കാരിനെ ശ്വാസം മുട്ടിക്കുന്നത്‌ കേരളത്തിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുന്നതിന്‌ തുല്യമാണ്. കേന്ദ്രത്തിന്റെ വിവേചനത്തിൽ ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനമാണ്‌ കേരളം. നികുതി കുടിശ്ശിക പിരിവിൽ ഉൾപ്പെടെ തനതു വരുമാനം ഉയർത്തിയും ശ്രദ്ധയോടെയുള്ള ധനമാനേജ്‌മെന്റ്‌ വഴിയും കേരളം വിവേചനത്തെ ശക്തമായി പ്രതിരോധിക്കുകയാണ്.

കേരളത്തിലെ പൊതുസമൂഹത്തോട്‌ അൽപമെങ്കിലും ഉത്തരവാദിത്വം കാട്ടാൻ പ്രതിപക്ഷ നേതാവ്‌ ഉൾപ്പെടെയുള്ളവർ തയ്യാറാകണം. കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച്‌ വസ്‌തുതകൾ തുറന്നു പറയുമ്പോൾ കേരളം വലിയ കടക്കെണിയിലാണെന്ന പച്ചക്കള്ളം ചില മാധ്യമങ്ങളുടെ പിന്തുണയോടെ പ്രചരിപ്പിക്കാനാണ്‌ പ്രതിപക്ഷശ്രമം.

സംസ്ഥാനത്തെ നികുതി പിരിവിനെക്കുറിച്ച്‌ പ്രതിപക്ഷ നേതാവ്‌ പ്രചരിപ്പിക്കുന്ന കണക്ക്‌ അടിസ്ഥാനരഹിതമാണ്‌. മുൻ വർഷത്തെ അപേക്ഷിച്ച്‌ കഴിഞ്ഞ വർഷം കേരളത്തിന്റെ ജിഎസ്‌ടി വരുമാനം 23,000 കോടി രൂപ വർധിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും തനത്‌ വരുമാനസ്രോതസ്സുകൾ വഴിയാണ്‌ പ്രധാന ചെലവുകളെല്ലാം നിർവഹിച്ചത്‌. ഈ വസ്‌തുതകൾ മറച്ചുവച്ചാണ്‌ കുപ്രചാരണം. കേരളത്തിന്‌ അർഹതപ്പെട്ട കേന്ദ്രവിഹിതം നൽകാത്തതിനെക്കുറിച്ച്‌ പ്രതിപക്ഷത്തിന്‌ മിണ്ടാട്ടമില്ല. നികുതി വിഹിതം വെട്ടിക്കുറച്ചതിലൂടെ സംസ്ഥാനത്തിന്‌ 18,000 കോടി രൂപയുടെ വരുമാനനഷ്‌ടമുണ്ടായി. ജിഎസ്‌ടി നഷ്‌ടപരിഹാരം 12,000 കോടി ഇല്ലാതായി. ഇതിനെതിരെ കേരളം നൽകിയ മെമ്മോറാണ്ടത്തിൽ ഒപ്പിടാൻ 18 യുഡിഎഫ്‌ എംപിമാരിൽ ഒരാൾപോലും ഉണ്ടായില്ല.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.