Skip to main content

കാസർഗോഡിനായി അന്നും ഇന്നും

കാസർഗോഡിനായി അന്നും ഇന്നും.

1990ൽ സഖാവ് നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കാസർഗോഡ് ജില്ലയിൽ വലിയൊരു പൊതുമേഖലാ സ്ഥാപനമായി കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ്ങ് ലിമിറ്റഡ് (കെൽ) ആരംഭിക്കുന്നത്. ജില്ലയുടെ വ്യാവസായിക മുന്നേറ്റം ലക്ഷ്യമിട്ടുകൊണ്ട് കൺട്രോളറുകൾ, ആൾട്ടർനേറ്റർ, റെയിൽവേയ്ക്ക് ആവശ്യമായ ട്രാക്ഷൻ ആൾട്ടർനേറ്റർ മോട്ടേഴ്സ്, ഡിഫൻസിന് ആവശ്യമായ സ്പെഷ്യൽ പർപ്പസ് ആൾട്ടർനേറ്റർ, വൈദ്യുതി മേഖലയ്ക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ തുടങ്ങിയ ഉപകരണങ്ങൾ കമ്പനിയിൽ നിർമ്മിക്കാനും യുവാക്കൾക്ക് തൊഴിൽ നൽകാനുമായി ആരംഭിച്ച കെൽ വ്യവസായ വകുപ്പിന്റെ മികച്ച മാതൃകകളിലൊന്നായിരുന്നു. കേരളത്തിലെ ഈ സ്ഥാപനം വൈവിധ്യവൽക്കരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി 2010ലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന് കൈമാറുന്നത്. 51 ശതമാനം ഓഹരികൾ ഭെലും 49 ശതമാനം ഓഹരികൾ കേരള സർക്കാരും കൈവശം സൂക്ഷിച്ചു. ഒരു സംയുക്ത സംരംഭം എന്ന നിലയിൽ ഭെൽ - ഇ എം എൽ എന്ന പേരിലാണ് പുതിയ കമ്പനി രൂപീകരിച്ചത്. എന്നാൽ കേന്ദ്രസർക്കാരിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആരംഭിച്ചതുമുതൽ എല്ലാ വർഷവും ഭെൽ-ഇ.എം.എൽ നഷ്ടം രേഖപ്പെടുത്തുന്നതാണ് കേരളം കണ്ടത്. ഒടുവിൽ കമ്പനി പൂട്ടാനും സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ആരംഭിച്ചതോടെ സംസ്ഥാന സർക്കാർ സ്ഥാപനം തിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് കമ്പനിയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ മുഴുവൻ ചിലവും വഹിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഈ സ്ഥാപനത്തെ വീണ്ടും കേരളത്തിന്റെ സ്വന്തമാക്കി മാറ്റി. 2022 ഏപ്രിൽ 1ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുതിയ കെല്ലിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. സ്ഥാപനത്തിൻ്റെ ബാധ്യതകൾ ഏറ്റെടുക്കുന്ന കൂട്ടത്തിൽ രണ്ടു വർഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാരുടെ 14 കോടിയോളം രൂപയുടെ ശമ്പള കുടിശികയും പിണറായി സർക്കാർ ഏറ്റെടുത്തു. അന്നുണ്ടായിരുന്ന യന്ത്രസാമഗ്രികൾക്കൊപ്പം അത്യാധുനിക സംവിധാനങ്ങളും കൊണ്ടുവന്ന് ഫാക്ടറി പുനരുദ്ധരിച്ചതിലൂടെ ട്രാക്ഷൻ മോട്ടേഴ്സ്, കൺട്രോളറുകൾ, ആൾട്ടർനേറ്റർ, റെയിൽവേയ്ക്ക് ആവശ്യമായ ട്രാക്ഷൻ ആൾട്ടർനേറ്റർ മോട്ടേഴ്സ്, ഡിഫൻസിന് ആവശ്യമായ സ്പെഷ്യൽ പർപ്പസ് ആൾട്ടർനേറ്റർ, വൈദ്യുതി മേഖലയ്ക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ തുടങ്ങിയവ ഉത്പാദിപ്പിച്ച് മാതൃകാപരമായ ഒരു പൊതുമേഖലാ സ്ഥാപനമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

കേന്ദ്രസർക്കാരിൽ നിന്ന് കേരളം ഏറ്റെടുത്ത കെൽ-ഇഎംഎൽ ആറ് മാസങ്ങൾക്കുള്ളിൽ പുതിയ ഉയരങ്ങൾ കീഴടക്കിയ കാഴ്ചയും നാം കണ്ടു. വിദേശരാജ്യങ്ങളിലേക്ക് ജനറേറ്ററുകൾ നിർമ്മിച്ചു നൽകാൻ ലഭിച്ചത് 1.25 കോടിയുടെ ഓർഡറുകൾ സ്ഥാപനം നേടിയെടുത്തു. കേന്ദ്രത്തിന് സാധിച്ചില്ലെങ്കിലും രണ്ട് വർഷത്തിനുള്ളിൽ വൈവിധ്യവൽക്കരണ പ്രക്രിയകളിലൂടെ കമ്പനിക്ക് പ്രവർത്തനലാഭം നേടാനാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.