Skip to main content

മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഫലം വ്യക്തമാക്കുന്നത് കോൺഗ്രസിന്റെ ദൗർബല്യങ്ങളെ

മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി നേട്ടമുണ്ടാക്കി. തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ രൂപീകരിക്കുന്ന സാഹചര്യമാണ്. ഇതിൽ രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണകക്ഷിയായിരുന്ന കോൺഗ്രസിന് അധികാരം നഷ്ടപ്പെടുകയാണ്.
കോൺഗ്രസിന്റെ ദൗർബല്യങ്ങളിലേക്കാണ് ഈ ഫലങ്ങൾ വിരൽ ചൂണ്ടുന്നത്. ഇന്ത്യയിൽ നിലവിലുള്ള അർദ്ധ ഫാസിസ്റ്റ് സർക്കാരിനും ആർഎസ്എസിൻറെ രാഷ്ട്രീയത്തിനും എതിരെ അർത്ഥവത്തായ ഒരു രാഷ്ട്രീയപ്രതിരോധം ഉയർത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തീവ്രവലതുപക്ഷത്തിന് അടിയറവ് വയ്ക്കാതിരിക്കാനുള്ള രാഷ്ട്രീയ വിവേകം കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടാകാതെ പോയി.

2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നിൽ നടന്ന ഈ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് രാഷ്ട്രീയത്തിന് എതിരായ എല്ലാ കക്ഷികളെയും ഒരുമിച്ച് കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിക്കേണ്ടതായിരുന്നു. ഇടതുപക്ഷം ശക്തമായ കേരളത്തിൽ കോൺഗ്രസ് ആണ് മുഖ്യ എതിരാളി. അത് പരിഗണിക്കാതെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയെ പരാജയപ്പെടുത്തുവാൻ കോൺഗ്രസ്സുമായി ആവശ്യമായ നീക്കുപോക്കുകൾക്ക്
സിപിഐ എം തയ്യാറായിരുന്നു. തികച്ചും നിരുത്തരവാദപരമായാണ് ഇക്കാര്യത്തിൽ കോൺഗ്രസ്സ് നേതൃത്വം പ്രതികരിച്ചത്. പാവപ്പെട്ടവർക്ക് എതിരായ രാഷ്ട്രീയത്തിൽ ബിജെപിയിൽ നിന്ന് കാര്യമായ വ്യത്യാസമൊന്നും ഇല്ലാത്ത കോൺഗ്രസ് അതുകൊണ്ടുതന്നെയാകാം ഇത്തരം സഹകരണത്തിന് തയ്യാറാകാതിരുന്നത്. രാജസ്ഥാനിലുൾപ്പടെ ഇടതുപക്ഷത്തിന് പ്രസക്തമായ ശക്തിയുണ്ടായിരിക്കെയാണിത്.

ഈ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് കോൺഗ്രസ് ഒരു പാഠം പഠിക്കുമെന്നും മറ്റു പ്രതിപക്ഷകക്ഷികളെ ഗൗരവത്തിൽ എടുക്കുമെന്നും പ്രതീക്ഷിക്കുന്നു. സീറ്റ് എണ്ണത്തിൽ കുറവാണെങ്കിലും വോട്ട് ശതമാനത്തിൽ രണ്ടോ മൂന്നോ ശതമാനത്തിന്റെ കുറവേ കോൺഗ്രസിന് ഛത്തീസ്ഗഢിലും രാജസ്ഥാനിലും ഉള്ളൂ. പ്രതിപക്ഷ ഐക്യം ഈ വിടവ് നികത്തുമായിരുന്നു എന്നത് വ്യക്തമാണല്ലോ.
ബിജെപിമെച്ചമുണ്ടാക്കിയത് ആ പാർടിക്ക് ജനങ്ങൾക്കുമുന്നിൽ എന്തെങ്കിലും അവതരിപ്പിക്കാനായതുകൊണ്ടല്ല; (വർഗ്ഗീയകുതന്ത്രങ്ങളല്ലാതെ)
പ്രതിപക്ഷത്തെ കോൺഗ്രസ്സിന്റെ പിടിപ്പുകേടിനെ അവർ മുഖ്യമായി മുതലെടുക്കുകയായിരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.