Skip to main content

രാജസ്ഥാനിൽ കോൺഗ്രസ് തകർന്നത് രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാൽ

രാജസ്ഥാനിൽ കോൺഗ്രസിന് തുടർഭരണം ലഭിക്കാതെ പോയത് രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാലാണ്. കേരളത്തിലെ സർക്കാരിനെ പോലെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത്. എന്നാൽ ഒരു വിഷയത്തിലും രാഷ്ട്രീയ നിലപാട് എടുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. തീവ്രഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാനാണ് കോൺഗ്രസ് ശ്രമിച്ചത്.

ബാബറി മസ്ജിദ് തകർത്തതിന്റെ ക്രെഡിറ്റ് കോൺഗ്രസിനാണെന്ന് പറഞ്ഞാണ് മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് വോട്ട് തേടിയത്. ഇതിന്റെയെല്ലാം ഫലമാണ് തെരഞ്ഞെടുപ്പ് തോൽവി. കേരളത്തിലെ സർക്കാരിന് ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം രാഷ്ട്രീയ നിലപാടുണ്ട്. അത് വെറും കേവല കക്ഷിരാഷ്ട്രീയമല്ല. ഭരണഘടന ഉയർത്തി പിടിക്കുന്ന മതേതരത്വ നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. പൗരത്വബിൽ, ഏക വ്യക്തി നിയമം എന്നിവക്കെതിരെ ആദ്യം നിലപാട് എടുത്ത സർക്കാർ കേരളത്തിലേതാണ്.

സർക്കാർ മുന്നോട്ടുവയ്ക്കുന്ന നവകേരളം എന്നത് ആളുകളുടെ ജീവിത നിലവാരം ഉയരുക എന്നതാണ്. എല്ലാ തലത്തിലും ജീവിതത്തിൽ മാറ്റമുണ്ടാകണം. അതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. ഇത് മുടക്കാനായി കേന്ദ്രം പരമാവധി ബുദ്ധിമുട്ടിക്കുകയാണ്. നികുതി വരുമാനം വർധിച്ചിട്ടും വിഹിതം വെട്ടിച്ചുരുക്കുകയാണ്‌ കേന്ദ്രം.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.