Skip to main content

എഴുതിത്തള്ളുന്ന വലിയ വായ്പകള്‍ എടുത്തവരുടെ പേര് വിവരങ്ങള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കണം

എഴുതിത്തള്ളുന്ന വലിയ വായ്പകള്‍ എടുത്തവരുടെ പേര് വിവരങ്ങള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കണം. റിസര്‍വ് ബാങ്കും ബാങ്കിംഗ് കമ്പനികളും തമ്മില്‍ വായ്പകള്‍ സംബന്ധിച്ച് നടത്തുന്ന ആശയവിനിമയങ്ങള്‍ രഹസ്യമായിരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിയമത്തിലെ 45 ഇ വകുപ്പ് അനുശാസിക്കുന്നത്. ഇതുമൂലം ബാങ്കുകളുടെ വായ്പ തിരിച്ചടയ്ക്കാത്ത വന്‍കിടക്കാരുടെ പേരുകള്‍ ജനങ്ങള്‍ക്കുമുന്നില്‍ എത്തുന്നില്ല.

കോര്‍പ്പറേറ്റ് ഭീമന്മാരും വന്‍കിടക്കാരായ വ്യക്തികളും വ്യവസായികളുമാണ് ഇതു വഴി നേട്ടമുണ്ടാക്കുന്നത്. വെയിലാണ് ഏറ്റവും വലിയ അണുനാശിനി. വായ്പവെട്ടിപ്പുകാരുടെ പേരുകള്‍ പുറത്തുവരുന്നത് ഇത്തരം പ്രവണതകള്‍ക്കെതിരായ ജാഗ്രത വളര്‍ത്തും. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്ത് 10,09,510 കോടി രൂപയുടെ വായ്പകള്‍ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ എഴുതിത്തള്ളി. അതേസമയം ഇക്കാലയളവില്‍ തിരിച്ചുപിടിച്ചത് 1,32,036 കോടി രൂപ മാത്രമാണ്. 2022 ഡിസംബര്‍ 13ന് ധനമന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചതാണിത്. 2021-22ല്‍ മാത്രം എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായ്പയാണ്. റിക്കവറിയിലൂടെ പിടിച്ചെടുത്തത് 33,534 കോടി രൂപ മാത്രവും.

2014-19 കാലത്ത് എഴുതിത്തള്ളിയത് 6,19,244 കോടി രൂപമാത്രമായിരുന്നു. എഴുതിത്തള്ളുന്ന വായ്പയുടെ തോത് കൂടിവരികയാണ് എന്നാണ് ഈ കണക്കു കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ അഞ്ചു കോടിയോ അതിനുമുകളിലോ ഉള്ള തുകകള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ പേരുകള്‍ ജനങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്താന്‍ വഴിയൊരുക്കുംവിധം റിസര്‍വ് ബാങ്ക് നിയമം ഭേദഗതി ചെയ്യണം.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.