Skip to main content

സഖാവ് വി എസ് അച്യുതാനന്ദന്റെ മഹത്തായ സംഭാവനകളുടെകൂടി ഫലമാണ് ആധുനിക കേരളം

ഉജ്വലമായ പോരാട്ടങ്ങളുടെ ഇതിഹാസമാക്കി സ്വന്തം ജീവിതത്തെ മാറ്റിയ ധീരവിപ്ലവകാരിയാണ് സഖാവ് വി എസ് അച്യുതാനന്ദൻ. വി എസ് നൽകിയ മഹത്തായ സംഭാവനകളുടെകൂടി ഫലമാണ് ആധുനിക കേരളം. ആ ജീവിതം എന്നും യാതനയുടെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും പാതകളിലൂടെയാണ് കടന്നുവന്നത്.

കേരളത്തിന്റെ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതിനായി സ്വജീവിതം മാറ്റിവച്ച വി എസ് കെഎസ്‍കെടിയു മുഖമാസികയായ 'കർഷക തൊഴിലാളി'യുടെ പ്രഥമ കേരള പുരസ്കാരത്തിന് എല്ലാവിധത്തിലും അർഹനാണ്. എണ്ണമറ്റ പോരാട്ടങ്ങളുടെയും പുരോ​ഗമന സർക്കാരുകളുടെ ഇടപെടലിന്റെയും ഫലമായാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സാർവത്രിക ക്ഷേമ പെൻഷൻ നൽകുന്ന സംസ്ഥാനമായി കേരളം മാറിയത്.

കർഷകത്തൊഴിലാളികൾക്ക് രാജ്യത്ത് ആദ്യമായി ക്ഷേമപെൻഷൻ ഏർപ്പെടുത്തിയത് കേരളത്തിലാണ്.1980 ൽ അധികാരത്തിൽ വന്ന എൽഡിഎഫ്‌ സർക്കാർ അന്ന് പതിനായിരക്കണക്കിന് പേർക്കാണ് പെൻഷൻ ലഭ്യമാക്കിയത്.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.