Skip to main content

കേരളത്തിൽ മുടങ്ങിയത് 15 റെയിൽ പദ്ധതി

കേരളം സഹകരിച്ചിട്ടും നടപ്പാക്കാതെ കിടക്കുന്നത് 15 റെയിൽ പദ്ധതികൾ. റെയിൽവേ വികസനത്തിന് സംയുക്ത സംരംഭ കമ്പനികളുടെ രൂപീകരണത്തിനായി മുന്നോട്ടുവന്ന ആദ്യ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെങ്കിലും കേന്ദ്ര സഹകരണമില്ലാത്തതുകൊണ്ട് റെയിൽ പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്.

1997-98ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ചതാണ് അങ്കമാലി-എരുമേലി ശബരി പാത. പദ്ധതിയുടെ ഭാഗമായി അങ്കമാലി മുതൽ കാലടി വരെയുള്ള പ്രവൃത്തി പൂർത്തിയാക്കിയെങ്കിലും ആ ഭാഗം കമീഷൻ ചെയ്തില്ല. അങ്കമാലി-എരുമേലി റെയിൽവേ ലൈനിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പദ്ധതി ചെലവിൻ്റെ 50 ശതമാനം വഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. 2021 ജനുവരി ഏഴിന് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കി ഡിപിആർ സമർപ്പിച്ചുവെങ്കിലും പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്. എസ്റ്റിമേറ്റിനുള്ള അംഗീകാരവും ലഭിച്ചിട്ടില്ല. 1998ൽ അനുവദിച്ച ഗുരുവായൂർ-തിരുനാവായ ലൈൻ പദ്ധതിയുടെ സർവേ നടപടിയും ആരംഭിച്ചിട്ടിച്ചില്ല.

പതിറ്റാണ്ടുകൾക്ക് മുമ്പ് വാഗ്ദാനം ചെയ്ത പാലക്കാട് കോച്ച് ഫാക്ടറി യാഥാർഥ്യമായിട്ടില്ല. നേമം ടെർമിനലിന് 2019ൽ കേന്ദ്ര റെയിൽവേ മന്ത്രി കല്ലിടുകയും പദ്ധതിയുടെ എസ്റ്റിമേറ്റ് അംഗീകരിക്കുകയും ചെയ്തെങ്കിലും നിർമാണ പ്രവൃത്തി ആരംഭിച്ചില്ല. കൊല്ലം മെമു ഷെഡ് വികസനത്തിന് 42 കോടി രൂപയുടെ പദ്ധതിക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകിയെങ്കിലും തുക അനുവദിച്ചില്ല.

കായംകുളം മുതൽ എറണാകുളം വരെ 100 കിലോമീറ്റർ പാതയിൽ കായംകുളം മുതൽ അമ്പലപ്പുഴ വരെ 31 കിലോമീറ്റർ മാത്രമാണ് ഇരട്ടപ്പാത പൂർത്തിയായത്. 2008ൽ പ്രഖ്യാപിച്ച കാഞ്ഞങ്ങാട് - പാണത്തൂർ - കാണിയൂർ പദ്ധതിക്കും അനുമതി നൽകിയിട്ടില്ല. 2018ൽ പ്രഖ്യാപിച്ച എറണാകുളം-ഷൊർണൂർ മൂന്നാം പാത, ഷൊർണൂർ-എറണാകുളം നാലാം പാത, എറണാകുളം-തിരുവനന്തപുരം മൂന്നും നാലും പാത എന്നിവയും പരിഗണിച്ചിട്ടില്ല. ജനശതാബ്ദിയിൽ വിസ്റ്റാഡോം കോച്ചുകൾ അനുവദിക്കുന്നതു സംബന്ധിച്ചും തീരുമാനമായില്ല.

2020 ജൂണിൽ ഡിപിആർ സമർപ്പിച്ചെങ്കിലും റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയ സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് അനുമതിയും ലഭ്യമായിട്ടില്ല.

കൂടുതൽ ലേഖനങ്ങൾ

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടി

സ. ടി പി രാമകൃഷ്‌ണന്‍

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണ്.

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് .

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം

സ. പിണറായി വിജയൻ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.

വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ് എന്‍ ശങ്കരയ്യ

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യയുടെ ജന്മദിനമാണ് ഇന്ന്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്.