Skip to main content

യുക്തിചിന്തകൾക്കുപകരം കെട്ടുകഥകൾക്ക്‌ പ്രാമുഖ്യം കൊടുത്ത്‌ രാജ്യത്തെ മതരാഷ്ട്രമാക്കിമാറ്റാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു

യുക്തിചിന്തകൾക്കുപകരം കെട്ടുകഥകൾക്ക്‌ പ്രാമുഖ്യം കൊടുത്ത്‌ രാജ്യത്തെ മതരാഷ്ട്രമാക്കിമാറ്റാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. ശാസ്‌ത്രാഭിരുചിയും യുക്തിചിന്തയും വളർത്തേണ്ടത്‌ പൗരന്റെ കടമയാണെന്ന കാഴ്‌ച്ചപ്പാടിനെ കാറ്റിൽപ്പറത്തി മതരാഷ്‌ട്രം സൃഷ്ടിക്കാൻ ഭരണഘടനാസ്ഥാനങ്ങളിൽ ഇരിക്കുന്നവർ നേതൃത്വംനൽകുന്നു. ജാഗ്രതയോടെ നീങ്ങേണ്ട ഘട്ടമാണിത്.

ഇത്തവണ ഇന്ത്യൻ ശാസ്‌ത്ര കോൺഗ്രസ്‌ നടന്നിട്ടില്ല. നടക്കുമെന്ന ഉറപ്പ്‌ ബന്ധപ്പട്ടവർക്ക്‌ നൽകാനാകുന്നില്ല. നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന ദേശീയ പ്രസ്ഥാനങ്ങളുമാണ്‌ ശാസ്‌ത്രചിന്തയിലേക്ക്‌ നാടിനെ കൈപിടിച്ചുയർത്തിയത്‌. വിദ്യാഭ്യാസം സാർവത്രികമാക്കിയത്‌ ശാസ്‌ത്രചിന്ത വളർത്താനിടയാക്കി. പുരോഗമനപരമായ മുന്നേറ്റം ഉറപ്പാക്കുന്നതിനാണ്‌ സംസ്ഥാന സർക്കാർ നാല്‌ സയൻസ്‌ പാർക്ക്‌ ആരംഭിക്കുന്നത്‌. ഡിജിറ്റൽ സയൻസ്‌ പാർക്ക്‌ തുടങ്ങി.

ശാസ്‌ത്രബോധവും യുക്തിചിന്തയും നിലനിൽക്കുന്നത്‌ സാമൂഹ്യ ഐക്യത്തെക്കൂടി ആശ്രയിച്ചാണ്‌. വംശീയത ഉയർന്നുവന്ന ജർമനിയിൽനിന്ന്‌ പലായനംചെയ്‌ത ആൽബർട്ട്‌ ഐൻസ്‌റ്റിന്റെ അനുഭവം നമ്മൾ ഓർക്കണം. വിദ്വേഷത്തിലും ഭേദചിന്തയിലും മുന്നിൽ നിൽക്കുന്ന സമൂഹത്തിൽ ശാസ്‌ത്രജ്ഞർക്കും ചിന്തകർക്കും നിലനിൽപ്പുണ്ടാകില്ല.

 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.