Skip to main content

കേരളത്തിന്‌ അർഹമായ സാമ്പത്തിക വിഹിതം നൽകാതെ കേന്ദ്രസർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു

കേരളത്തിന്‌ അർഹമായ സാമ്പത്തിക വിഹിതം നൽകാതെ അവഗണിക്കുക വഴി കേന്ദ്രസർക്കാർ ജനങ്ങളെയാണ്‌ വെല്ലുവിളിക്കുന്നത്. ഏഴ്‌ കൊല്ലം കൊണ്ട്‌ നമുക്ക്‌ കിട്ടേണ്ട 1,07,500 കോടി രൂപയാണ്‌ കേന്ദ്രസർക്കാർ നിഷേധിച്ചത്‌. എന്നാൽ ഇവിടുത്തെ പ്രതിസന്ധി കേന്ദ്രസർക്കാർ മൂലമാണെന്ന്‌ ജനം അറിയരുതെന്ന നിലപാടാണ്‌ യുഡിഎഫിന്‌.

കേരളത്തിൽനിന്നുള്ള 18 യുഡിഎഫ്‌ എംപിമാർ കേരളവിരുദ്ധതയല്ലാതെ കേന്ദ്ര നിലാടുകൾക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. എല്ലാ വികസനത്തെയും എതിർക്കുമെന്ന്‌ പരസ്യനിലപാടെടുക്കുന്ന ഒരു പ്രതിപക്ഷ നേതാവ്‌ മുമ്പ്‌ കേരളത്തിനുണ്ടായിട്ടില്ല. കേന്ദ്രനയങ്ങളോടുള്ള യുഡിഎഫിന്റെ അനുകൂലനിലപാടും യുഡിഎഫ്‌ എംപിമാരുടെ നിഷ്‌ക്രിയത്വവും തെരഞ്ഞെടുപ്പിൽ വോട്ടർമാർ വിലയിരുത്തും.

നരേന്ദ്രമോദി അധ്വാനിക്കുന്നത്‌ അംബാനിയെയും അദാനിയെയും ലോക മുതലാളിമാരാക്കാനാണ്‌. രാജ്യത്തെ ഭരണവർഗത്തിന്റെ നിലപാട്‌ മൂലമാണ്‌ അവരുടെ സഞ്ചിത മൂലധനം വർധിച്ചത്‌. രാജ്യത്തെ ഹിന്ദുരാഷ്‌ട്രമാക്കുന്നതും ഈ കോർപറേറ്റ്‌ മുതലാളിമാർക്കു വേണ്ടിയാണ്‌. എക്‌സിക്യൂട്ടിവിന്‌ തെറ്റുപറ്റിയാൽ തിരുത്തേണ്ടവരാണ്‌ ജുഡീഷ്യറി. എന്നാൽ ആ ജുഡീഷ്യറിയെപ്പോലും എക്‌സിക്യൂട്ടിവിന്റെ ഭാഗമാക്കി മോദിസർക്കാർ മാറ്റി.

പൊതുവിദ്യാഭ്യാസ മേഖലയെ എല്ലാക്കാലവും ഇടതുപക്ഷം പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. വിദ്യാഭ്യാസം സ്വകാര്യമേഖലയിലായാലും അതിൽ സുതാര്യതയും തുല്യതയും സംവരണം പോലുള്ള കാര്യങ്ങളും വേണമെന്നാണ്‌ സിപിഐ എം നിലപാട്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.