Skip to main content

വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ നീക്കത്തിന് കോൺഗ്രസ് കൂട്ടുനിൽക്കുന്നു

കേരള സർവ്വകലാശാല സെനറ്റിൽ സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള ചാൻസലർ ആയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തെ പിന്തുണച്ച ബിജെപി അംഗങ്ങൾക്ക് കോൺഗ്രസിൻറെ നിരുപാധികപിന്തുണ. കേരളത്തിലെ സർവ്വകലാശാലകളിൽ വൈസ് ചാൻസലർമാരായി സംഘികളെ തിരികികയറ്റാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . ഇന്ത്യയിലൊട്ടാകെ വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനുള്ള ആർഎസ്എസിനെ നീക്കത്തിന് ഭാഗമായാണ് കേരളത്തിലെ ഗവർണർ പ്രവർത്തിക്കുന്നത്.സെനറ്റ് അംഗങ്ങളെ നോമിനേറ്റ് ചെയ്തപ്പോൾ കൊലക്കേസിലെ പ്രതിയുടെ ഭാര്യ അടക്കമുള്ള അനർഹരായ ആർഎസ്എസുകാരെ തിരുകിക്കയറ്റിയ ഗവർണറുടെ നടപടിയിൽ ഒരു പ്രതിഷേധവും കോൺഗ്രസ് പ്രകടിപ്പിച്ചിരുന്നില്ല. രണ്ട് കോൺഗ്രസുകാരെ കൂടെ കൂട്ടത്തിൽ നോമിനേറ്റ് ചെയ്തു എന്നതിൻറെ പേരിൽ കാവിവൽക്കരണത്തിന് കൂട്ടുനിൽക്കുകയാണ് കോൺഗ്രസ് ചെയ്തത്. ഇതിന്റ തുടർച്ചയാണ് ഇന്നലെ കേരള സർവകലാശാല സെനറ്റ് യോഗത്തിലും കണ്ടത്. കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രതിനിധികൾ ഒറ്റക്കെട്ടായി കാവിവൽക്കരണത്തിനായി ശ്രമിക്കുകയാണ്. മതനിരപേക്ഷത ആഗ്രഹിക്കുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഈ ആർഎസ്എസ് അനുകൂലനീക്കം അസ്സഹനീയമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.