Skip to main content

തൊഴിലാളികളുടെ സാർവദേശീയ സംഘടനയായിരുന്ന കമ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസിന്റെ ആവശ്യപ്രകാരം മാർക്സും ഏംഗൽസും ചേർന്ന് ജർമൻ ഭാഷയിൽ എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചിട്ട്‌ 176 വർഷം

ഇന്ന് റെഡ് ബുക്ക്സ് ഡേ. തൊഴിലാളികളുടെ സാർവദേശീയ സംഘടനയായിരുന്ന കമ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസിന്റെ ആവശ്യപ്രകാരം മാർക്സും ഏംഗൽസും ചേർന്ന് ജർമൻ ഭാഷയിൽ എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചിട്ട്‌ 176 വർഷം.

കിഴക്കൻ പാകിസ്ഥാനിലെ ധാക്ക സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭത്തെ ഓർക്കാതെ ഈ ദിവസം കടന്നു പോകുന്നില്ല. ഭരണകൂടം ഉറുദു ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ രാജ്യമെമ്പാടും പടർന്നു. തുടർന്ന് ബംഗാളി ഭാഷയെ അധ്യായന മാധ്യമമാക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ വിദ്യാർത്ഥികളെ നിഷ്ടൂരം കൊലചെയ്താണ് ഭരണകൂടം അതിനെ അടിച്ചമർത്തിയത്. അഞ്ചു വിദ്യാർഥികകൾ പ്രക്ഷോഭത്തിൽ രക്തസാക്ഷികളായി.1952 ഫെബ്രുവരി 21ലെ ആ കറുത്ത ദിനത്തിന്റെ സ്മരണ നിലനിർത്താൻ യുനെസ്കോ വിദ്യാർത്ഥികളുടെ രക്തസാക്ഷിത്വ ദിനത്തെ ലോക മാതൃഭാഷ ദിനമായി ആചരിച്ചു വരുന്നു.

ഒമ്പതു വർഷം മുൻപ് ഇതേ ദിവസമാണ് കമ്മ്യൂണിസ്റ്റ് നേതാവും പുരോഗമനവാദിയുമായിരുന്ന ഗോവിന്ദ് പൻസാരെ എന്ന വയോ വൃദ്ധനെ ഹിന്ദു തീവ്രവാദികൾ വെടിവെച്ചു കൊന്നത്. ആറു ദശാബ്ദക്കാലം മഹാരാഷ്ട്രയിലെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹത്തെ ഹിന്ദു തീവ്രവാദികൾ എക്കാലവും ഭയപ്പെട്ടിരുന്നു. പൻസാരെയുടെ ആശയങ്ങളിലും പ്രവർത്തങ്ങളിലും അസഹിഷ്ണരം പരിഭ്രാന്തരുമായ അവർ അദ്ദേഹത്തെ നിഷ്കരുണം കൊലപ്പെടുത്തുകയായിരുന്നു. ഗോവിന്ദ് പൻസാരെയുടെ ഓർമ്മകൾ എക്കാലവും വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ജ്വലിക്കുന്ന ഓർമ്മയായി നിലനിൽക്കും.

രണ്ടു വർഷം മുൻപ് ഇതേ ദിവസമാണ് പുന്നോലിൽ സജീവ സിപിഐ എം പ്രവർത്തകനായിരുന്ന സ. കെ ഹരിദാസനെ ആർഎസ്എസുകാർ വെട്ടി കൊലപ്പെടുത്തിയത്. മൽസ്യത്തൊഴിലാളിയായിരുന്ന സഖാവിനെ അതി ക്രൂരമായാണ് കൊലചെയ്തത്. സംഘപരിവാറിന്റെ രക്ത ദാഹത്തിൻ്റെ പ്രതീകമായിരുന്നു സഖാവ് ഹരിദാസന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിലെ സൗഹാർദ്ദത്തെ എങ്ങനെയും അട്ടിമറിക്കുക എന്ന സ്ഥാപിത താല്പര്യം മാത്രമാണ് ആർഎസ്എസ് ലക്ഷ്യമിട്ടത്.

മൂലധന ശക്തികളുടെ പിൻബലത്തിൽ പലതരം അക്രമണങ്ങളിലൂടെ സമൂഹത്തിന്റെ ഐക്യത്തെയും അഖണ്ഡതയേയും അട്ടിമറിക്കാനും ഭിന്നിപ്പുണ്ടാക്കാനും നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷ - തീവ്ര വർഗ്ഗീയ ശക്തികളെ പ്രതിരോധിക്കാനും നേരിടാനുമുള്ള കരുത്തുള്ള ആശയാധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം കൂടിയാണ് ചരിത്രപരമായ ഈ ദിനം.

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.