Skip to main content

കേന്ദ്രം ലക്ഷ്യമിടുന്നത്‌ കേരളത്തെ സ്‌തംഭിപ്പിക്കാൻ, ഏതുതരത്തിലുള്ള പ്രതിസന്ധികളേയും നേരിട്ട്‌ കേരളം മുന്നോട്ടുപോകും

കേരളത്തിന്റെ സർവമേഖലയേയും സ്‌തംഭിപ്പിക്കുക എന്നതാണ്‌ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്‌ ഭരണഘടനാപരമായി അവകാശപ്പെട്ട ഫണ്ട്‌ അനുവദിക്കാതെ വരിഞ്ഞുമുറുക്കുകയാണ്‌. സുപ്രീംകോടതി നിർദേശിച്ചിട്ടുപോലും പ്രശ്‌നം പരിഹരിക്കുന്നില്ല. ഏതുതരത്തിലുള്ള പ്രതിസന്ധികളേയും നേരിട്ട്‌ കേരളം മുന്നോട്ടുപോകും. ആരുടെ മുന്നിലും നമ്മൾ ദയാവായ്‌പിനുവേണ്ടി കെഞ്ചില്ല. ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശം ലഭിക്കുകതന്നെ വേണം. കേന്ദ്രസർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച്‌ കാര്യം നിർവഹിക്കാനുള്ളതല്ല ഭരണഘടന. ഫെഡറൽ തത്വങ്ങൾക്കെതിരെ കേന്ദ്രസർക്കാരിന്റെ സമീപനത്തെ ചോദ്യം ചെയ്‌ത്‌ കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരുമിച്ചിരുന്ന്‌ ചർച്ച ചെയ്‌ത്‌ പരിഹരിക്കണമെന്ന കോടതിയുടെ നിർദേശം ഇരുകൂട്ടരും അംഗീകരിച്ചു.

എന്നാൽ, തുടർചർച്ചയിൽ കേന്ദ്ര ധനമന്ത്രിയോ മറ്റു കേന്ദ്രമന്ത്രിമാരോ പങ്കെടുത്തില്ല. ഈ മാസം നൽകേണ്ട പണം വേണമെങ്കിൽ കേസ്‌ പിൻവലിക്കണമെന്നാണ്‌ ആവശ്യം. കേരളത്തിന്‌ അവകാശപ്പെട്ട 1.07 ലക്ഷം കോടി രൂപയെക്കുറിച്ച്‌ മിണ്ടുന്നുപോലുമില്ല. സംസ്ഥാനങ്ങളിൽനിന്ന്‌ ശേഖരിക്കുന്ന തുക തിരിച്ച്‌ കേരളത്തിനു മാത്രം ജനസംഖ്യാനുപാതികമായി നൽകാൻ തയ്യാറാകുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക്‌ ആവശ്യത്തിലേറെ നൽകുകയും ചെയ്യുന്നു. കേരളം, അർഹർക്ക്‌ പട്ടയം കൊടുക്കുന്നതുപോലെതന്നെ ജനങ്ങളുടെ ആവശ്യം കണ്ടുകൊണ്ട്‌ നിരവധി ഇടപെടൽ നടത്തുന്നുണ്ട്‌. ആ ഇടപെടലുകൾക്കുള്ള പണവും കേന്ദ്രം തടഞ്ഞുവയ്‌ക്കുകയാണ്‌. ഇത്തരം കാര്യത്തിൽ കേരളം ഒന്നിച്ചു നിൽക്കുന്ന സാഹചര്യമാണ്‌ മുൻകാലങ്ങളിൽ ഉണ്ടാകാറുള്ളത്‌. നിർഭാഗ്യവശാൽ കേരളത്തിലെ കോൺഗ്രസ്‌ ബിജെപിക്കൊപ്പംനിന്ന്‌ സർക്കാരിനെ എതിർക്കുകയാണ്‌. എന്തായാലും നാടൊന്നാകെ ഇത്തരത്തിലുള്ള നടപടികൾക്കെതിരെ അണിനിരക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.